Pages

Subscribe:

Ads 468x60px

Saturday, December 18, 2010

കുശ്മാണ്ടിത്തള്ളയും പിന്നെയൊരു ഹയവാനും..!

എന്നെ അടിമുടി നോക്കിക്കൊണ്ടും എന്‍റെ അനാട്ടമിയില്‍ സംശയം പ്രകടിപ്പിച്ചു കൊണ്ടും ആ തടിച്ചിത്തള്ള തന്‍റെ മുഖത്തെ Expiry Date കഴിയാറായ പുരികമുയര്‍ത്തി പുച്ഛത്തോടെ ലത്തീഫിനോട് ചോദിച്ചു.

"മിന്‍ ഹാദാ ഹയവാന്‍..?"

ദുബായിലെത്തിയിട്ടു ഒരു വര്‍ഷം പൂര്‍ത്തിയാവാത്തതിനാലും അറബിസാഹിത്യം ഒട്ടും വശമില്ലാത്തതിനാലും "ആരാണീ വരത്തന്‍?" എന്ന തള്ളയുടെ ചോദ്യം കേട്ട് എന്‍റെ രക്താണുക്കള്‍ അക്രമാസക്തരായില്ല. അഥവാ അങ്ങനെ സംഭവിച്ചുരുന്നുവെങ്കില്‍ ആ കൂറ്റന്‍ തള്ളയുടെ പള്ളകീറി തലച്ചോറും തള്ള കഴിച്ച നെയ്ച്ചോറും ഞാന്‍ പുറത്തെടുക്കുമായിരുന്നു!

തള്ളയുടെ ചോദ്യത്തിനുത്തരമായി ലത്തീഫ്‌ പറഞ്ഞു.

"ഇവനാണവന്‍. നല്ലവന്‍. മാന്യന്‍. പത്ത് ദിവസം എനിക്ക് പകരമായി ഇവന്‍ നില്‍ക്കും.."

തള്ള വീണ്ടും എന്നെ സൂക്ഷിച്ചു നോക്കി. കണ്ണും കാതും മൂടുന്ന തലമുടി. തലയില്‍ കൌബോയ്‌ ക്യാപ്പ്. ചുണ്ടിനു മീതെ കുത്തിവരച്ചത് പോലുള്ള മീശ. ശരിക്കും ഒരു തെമ്മാടിലുക്ക്‌. 'നീ ആരെടീ അറബിത്തള്ളേ..' എന്ന ഭാവത്തില്‍ നില്‍ക്കുന്ന എന്നെ ചൂണ്ടി ആ സ്ത്രീ ലത്തീഫിനോട് ദേഷ്യപ്പെട്ടു.

"ഇവന്‍ മാന്യനോ! കണ്ടിട്ടൊരു കള്ളലക്ഷണമുണ്ട്. ഇവനെ നിര്‍ത്തിയിട്ടു തല്‍ക്കാലം നീ നാട്ടിപ്പോകണ്ടാ. വേറെ ആളെ കൊണ്ട് വാ.."

തള്ള വീട്ടിനുള്ളിലേക്ക് തിരിച്ചുനടക്കാനൊരുങ്ങിയപ്പോള്‍ ലത്തീഫ്‌ വീണ്ടും വിനീത വിധേയനായി.

"മാമാ, ഇവന്‍ സാധുവാണ്. എന്‍റെ ബന്ധുവാണ്. രണ്ടു മാസമായി ജോലിയില്ലാതെ കഷ്ട്ടപ്പെടുകയാണ്. പത്ത് ദിവസത്തെ ശമ്പളം കിട്ടിയിട്ട് വേണം നാട്ടിലയക്കാന്‍. അല്ലെങ്കില്‍ ഇവന്‍റെ കുടുംബം പട്ടിണിയിലാകും. പ്ലീസ് മാമാ..!"

അരമണിക്കൂര്‍ മുന്‍പ് മാത്രം പരിചയപ്പെട്ട ലത്തീഫിന്‍റെ വാക്കുകള്‍ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ വാ പൊളിച്ചു പോയി! എന്തസംബന്ധമാണിയാള്‍ പറയുന്നത്. ഈ അറബിച്ചി കനിഞ്ഞില്ലെങ്കില്‍ അഹമദാജിയുടെ കുടുംബം പട്ടിണിയിലാകുമെന്ന്! ഇയാളെ കൊന്നിട്ട് മതി ഇനിയത്തെ ജീവിതം.

എടാ ലത്തീഫേ.. നായിന്‍റെ മോനെ, നിങ്ങള്‍ക്ക് എന്നെക്കുറിച്ചെന്തറിയാമെടാ പന്നീ. ഞാന്‍ അഹമദാജിയുടെ മോനാണ്‌. സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നവന്‍. കയ്യിലിരിപ്പിന്‍റെ ഗുണം കൊണ്ട് ദുബായിലേക്ക് വലിച്ചെറിയപ്പെട്ടവന്‍. പത്ത് ദിവസത്തെ ശമ്പളം കിട്ടിയില്ലേല്‍ കുടുംബം പട്ടിണിയിലാകുമെന്ന് പറഞ്ഞ നിങ്ങള്‍ക്ക് ഞാന്‍ കാണിച്ചു തരാമെടാ നാറീ.

ലത്തീഫിനെയും അയാളെ പരിചയപ്പെടുത്തിത്തന്ന ഉസ്മാന്‍ കുട്ടിയെയും വെടിവെച്ചു കൊല്ലുന്ന രംഗം ഞാന്‍ മനസ്സില്‍ കണ്ടു. ലത്തീഫിന്‍റെ വാക്കുകളില്‍ അലിവ് തോന്നിയ തടിച്ചി ഗര്‍വ്വോടെയും ഗൌരവത്തോടെയും ഉത്തരവിട്ടു.

"നിന്നോളൂ. പക്ഷെ ഉപാധികളുണ്ട്. തലയില്‍ കുറ്റിമുടി മതി. വീട്ടിലെ ജോലിക്കാരികളോട്ട് മിണ്ടിപ്പോകരുത്. കേട്ടല്ലോ.."

"അയ്യോ മാമാ, ഇവന്‍ അത്തരക്കാരനല്ല. സ്വന്തം പെങ്ങമ്മാരുടെ മുഖത്ത് പോലും നോക്കാത്തോനാ. എന്നെ വിശ്വസിക്കും പോലെ മാമാക്ക് ഇവനേം വിശ്വസിക്കാം. അല്‍യൗം, ബുക്രാ. ബാദു ബുക്റ. പിന്നേം ബാദു ബുക്റ. പത്ത് ദിവസം പെട്ടെന്ന് തീരും. ഇവന്‍റെ തല ഇപ്പത്തന്നെ ശെരിയാക്കിത്തരാം. മാഫീ മുഷ്ക്കില്‍.."

ഞാന്‍ പല്ലിറുമ്മിക്കൊണ്ട് ലത്തീഫിന്‍റെ അണ്ടര്‍ വേള്‍ഡ് നോക്കി. അവന്‍റെ അണ്ടിത്തോട്ടവും സത്യവാങ്മൂലവും ചുട്ട് കരിച്ചാലോ എന്നാലോചിക്കുന്നതിനിടയില്‍ ഒരശരീരി മുഴങ്ങി.

'വേണ്ടാ. ഒന്നും ചെയ്യണ്ടാ. ഇത് കണ്ണൂരല്ല. ഇവിടുത്തെ ജയിലില്‍ വല്യുമ്മാന്‍റെ പുതപ്പ് പോലെ പഴകി ദ്രവിച്ച കുബ്ബൂസാണ് ഭക്ഷണം. തല്‍ക്കാലം താനൊന്നടങ്ങൂ..'

ലത്തീഫ് എന്നെയും കൂട്ടി ഗെയ്റ്റിനു പുറത്തിറങ്ങിയതും ഞാനയാളോട് തട്ടിക്കയറി.

"നിങ്ങക്കെന്തറിയാം എന്നെക്കുറിച്ച്! ഒരുപകാരം ചെയ്യാമെന്ന് വെച്ചപ്പോ പരിഹസിക്കുന്നോ? ഉസ്മാന്ക്ക നിങ്ങളെപ്പറ്റി പറഞ്ഞോണ്ടാ ഞാനിവിടെ വന്നത്. അല്ലാതെ വീട്ടിലേക്കു അരി വാങ്ങാനുള്ള കാശിനു വേണ്ടീറ്റല്ല. എനിക്ക് മനസ്സില്ല നിങ്ങളെ സഹായിക്കാന്‍. ഞാന്‍ പോന്നു.."

"ചൂടാവല്ല ഭായീ. ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്..."

"ഒരു പുല്ലും എനിക്ക് കേള്‍ക്കണ്ടാ. കാര്യം കാണാന്‍ ആ തള്ളേടെ കാലുപിടിക്കുന്ന നിങ്ങളൊരു മനുഷ്യനാണോ? പത്ത് ദിവസം നാട്ടിപ്പോയി സുഖിക്കാന്‍വേണ്ടി എന്‍റെ കുടുംബത്തെ നിങ്ങള്‍ ദരിദ്രവാസിയാക്കി. ഞാനാരാന്നറിയോ? ഇഷ്ട്ടം പോലെ കാശുള്ള വീട്ടിന്നു വരുന്ന എന്നെ ഈ യക്ഷീടെ ഡ്രൈവറായി നില്‍ക്കാനൊന്നും കിട്ടില്ല. നിങ്ങള്പോയി വേറാളെ നോക്ക്.."

ചവിട്ടിത്തുള്ളി പോകാനൊരുങ്ങിയ എന്‍റെ കൈകള്‍ മുറുകെ പിടിച്ചു കൊണ്ട് ലത്തീഫ്ക്ക കരയുംപോലെ പറഞ്ഞു.

"ഞാന്‍ പോകുന്നത് സുഖിക്കാനല്ല ഭായീ. ഉമ്മാനെ ഓപറേഷന് വേണ്ടി അഡ്മിറ്റാക്കാനാണ്‌. കഴിഞ്ഞ കുറേ വര്‍ഷമായി അവര്‍ക്ക് സുഖമില്ല. ഇനിയെങ്കിലും ഓപറേഷന്‍ നടത്തണം. ഉമ്മാക്ക് എന്തെങ്കിലും സംഭവിച്ചു പോയാല്‍ പിന്നെ അതൊരു തീരാ ശാപമായിരിക്കും. ഞാന്‍ കാലു പിടിക്കാം. താനിവിടെ നില്‍ക്കണം. പ്ലീസ്!"

ഒരു നിമിഷം! ഇടനെഞ്ചിലെവിടെയോ ഒരു കൊള്ളിയാന്‍ മിന്നി.

ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!

എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇയാളെ സഹായിക്കാന്‍ വേണ്ടിയായിരിക്കണം പടച്ചോന്‍ തിടുക്കപ്പെട്ടെനിക്ക് ഡ്രൈവിംഗ് ലൈസെന്‍സ് ശെരിപ്പെടുത്തിത്തന്നത്. മദ്ധ്യവയസ്ക്കനായ ഇയാളുടെയും കൌമാരക്കാരനായ എന്‍റെയും ഉമ്മ, 'മാതൃത്വം' എന്ന മഹനീയ പദങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. ഞാന്‍ സമ്മതിച്ചു. അയാള്‍ക്കൊപ്പം ഒരു അറവുമൃഗത്തെപ്പോലെ ബാര്‍ബര്‍ ഷോപ്പില്‍ ചെന്ന് കഴുത്ത് നീട്ടിക്കൊടുത്തു.

വര്‍ഷങ്ങളായി ഹെയറോയിലും ഹെയര്‍ക്ക്രീമും ഉപയോഗിച്ച് വളര്‍ത്തിവലുതാക്കി ഒതുക്കിനിര്‍ത്തിയ എന്‍റെ തലമുടികള്‍ ഓരോന്നായി നിലംപതിക്കുമ്പോള്‍ ഭൂമി പ്രകമ്പനം കൊണ്ടു! കണ്ണാടിയില്‍ എന്‍റെ മുഖം കണ്ട് ഇത് ഞാന്‍ തന്നെയല്ലേ എന്ന് സംശയിക്കുകയും ഇനിയെനിക്ക് തലോടാന്‍ മുടിയെവിടെ എന്ന് സങ്കടപ്പെടുകയും ചെയ്തു. കുട്ടികളെ കൊണ്ടുവിടേണ്ട സ്ക്കൂളും മാമാക്ക് പോകേണ്ട സ്ഥലങ്ങളും മാര്‍ക്കെറ്റും കാണിച്ച ശേഷം രാത്രി ലത്തീഫ്ക്ക നാട്ടിലേക്ക് തിരിച്ചു.

പിറ്റേന്ന് മുതല്‍ ഡ്യൂട്ടി തുടങ്ങി. ഒരിക്കലും പൊരുത്തപ്പെടാത്ത ഒരു കൃത്യത്തിലേക്കുള്ള ചുവടു മാറ്റമായിരുന്നു അത്.
പുലര്‍ച്ചെ എഴുന്നേറ്റു കാറുകള്‍ കഴുകണം. ഒന്നും രണ്ടുമല്ല, അഞ്ചെണ്ണം! അത് കഴിഞ്ഞു കുളി. പിന്നെ കുട്ടികളെ സ്കൂളില്‍ കൊണ്ടു വിടണം. തിരിച്ചുവന്നാല്‍ ചീസും ജാമും പുരട്ടിയ നാല് റൊട്ടിക്കഷ്ണം ബ്രേക്ക്‌ഫാസ്റ്റായി കിട്ടും. അതിനുശേഷം കോമ്പൌണ്ട് തൂത്തുവാരണം. മുറ്റം വെള്ളമൊഴിച്ചു കഴുകണം. ഉച്ചക്ക് കുട്ടികളെ തിരിച്ചെടുക്കണം. മസാല ചേര്‍ക്കാത്ത കറിയോടൊപ്പം കിട്ടുന്ന വൈറ്റ്റൈസും ചിലപ്പോള്‍ മജ്ബൂസും കഴിച്ച് കുറച്ചുറങ്ങും. വൈകിട്ട് മാമാനെയും കൂട്ടി സവാരി-ഗിരിഗിരി!

ആദ്യദിവസം തന്നെ കുട്ടികളെന്‍റെ കൂട്ടുകാരായി. സ്ക്കൂളില്‍ ചുമ്മാ വിടുന്നതിനു പകരം ഇരുതോളിലും ബാഗുകള്‍ തൂക്കി, അവരുടെ കൈകള്‍ പിടിച്ചു ക്ലാസ്സുമുറി വരെ കൊണ്ടാക്കും. കുട്ടികള്‍ പറഞ്ഞുകേട്ട് തള്ളയും തന്തയും എന്നെ ഇഷ്ട്ടപ്പെടാന്‍ തുടങ്ങി. സ്നേഹം മൂത്ത് മാമ എന്നെയും കൊണ്ടു ഒളിച്ചോടുമോ എന്ന് ഭയപ്പെടുകയും അങ്ങനെ ഉണ്ടായാല്‍ നാട്ടിലേക്ക് പോകാതെ അമേരിക്കയിലോ ആഫ്രിക്കയിലോ പോയി തള്ളയോടൊപ്പം സുഖജീവിതം നയിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയും ചെയ്തുറങ്ങിയതിന്‍റെ പിറ്റേന്ന് അതിശക്തമായ ബഹളം കേട്ടാണ് ഞാനുണര്‍ന്നത്‌.

ഡോര്‍ തുറന്നു പുറത്തു വന്നപ്പോള്‍ കത്തുന്ന നോട്ടവുമായി അറബിപ്പട! ഇവരെന്താ അറബ് മഹാസമ്മേളനം നടത്തുന്നോ എന്ന് ചിന്തിക്കുന്നതിനിടയില്‍ ആദ്യതെറി പൊട്ടിച്ചത് തന്തയാണ്‌. പിന്നെ മക്കള്‍. അത് കെട്ടടങ്ങും മുന്‍പേ തള്ളയുമെത്തി.

"ഒറ്റ വണ്ടി പോലും കഴുകീട്ടില്ല. കുട്ടികള്‍ക്ക് സ്ക്കൂളില്‍ പോകാന്‍ സമയായിട്ടും കിടന്നുറങ്ങുന്നോ ഹയവാന്‍! അന്നേ പറഞ്ഞതാ ഈ ഹമുക്കിനെ വേണ്ടാന്ന്.."

മൈ ഗോഡ്‌.. ഞാന്‍ ഉറങ്ങിപ്പോയതല്ല; ഈ പുരൈട്ച്ചിത്തലൈവിയുമായി ഉലകം ചുറ്റിയതായിരുന്നു!
പെട്ടെന്ന് മുഖം കഴുകി പാന്റ്സും വലിച്ചുകേറ്റി കുട്ടികളെയും കൊണ്ടോടി. തിരിച്ചുവന്നു പതിവുപണി ചെയ്യുന്നതിനിടയില്‍ തള്ള എന്നെ വിളിപ്പിച്ചു. രാവിലെ കിട്ടിയതിന്‍റെ ബാക്കി തരാനായിരിക്കും. അങ്ങനെയെങ്കില്‍ തള്ളയെ തല്ലിക്കൊന്ന് ഇന്നത്തോടെ ഈ പരിപാടി നിര്‍ത്തണം. സ്വന്തം വീട്ടിലെ ചെടികള്‍ക്ക് വെള്ളമൊഴിക്കാനോ വീട്ടിലെ സുമോ കഴുകാനോ ഇന്നേവരെ എന്റാവശ്യം ഉണ്ടായിട്ടില്ല. ഇവിടെ, ഈ അവസ്ഥയില്‍ വാപ്പയോ ഉമ്മയോ ബന്ധുക്കളോ എന്നെക്കണ്ടാല്‍ അവര്‍ ഹൃദയംപൊട്ടി മരിച്ചേക്കും! ചെടിവെട്ടുന്ന വലിയ കത്രികയും കയ്യില്‍ പിടിച്ചു ഞാന്‍ തലൈവിയുടെ മുന്നിലെത്തി. ഇനി എന്തും സംഭവിക്കാം!

'കം വിത്ത്‌ മി..' എന്നും പറഞ്ഞ് തള്ള എന്നെയും കൂട്ടി വീടിന്റെ പിറകുവശത്തുള്ള അടച്ചിട്ട ഷെഡിനു മുന്നിലെത്തി. എനിക്ക് മനസ്സിലായി. ഈ കിളവിത്തള്ള സുന്ദരനും സുമുഖനുമായ എന്നെ പീഡിപ്പിക്കാനുള്ള പുറപ്പാടിലാണ്! ഞാന്‍ ഞെട്ടുകയും അതേ അളവില്‍ ലജ്ജിക്കുകയും ചെയ്തു. ഓടണോ അതോ അനുഭവിക്കണോ എന്ന് ആലോചിക്കുന്നതിനിടയില്‍ കിളവി ശബ്ദമുയര്‍ത്തി.

"ഓപ്പണ്‍ ദി ഡോര്‍ യാ ഹയവാന്‍.."

വിറയലോടെ, എന്നാല്‍ രണ്ടും കല്‍പ്പിച്ചു ഞാന്‍ ഷെഡ്‌ന്‍റെ ഗേറ്റ് തുറന്നു. അതിനകത്തുള്ള BMW കാര്‍ ചൂണ്ടിക്കാണിച്ചു തള്ള പറഞ്ഞു. "ബ്രിംഗ് ദാറ്റ്‌ ഔട്ട്‌ സൈഡ് ആന്‍ഡ്‌ ക്ലീന്‍. ടുമോറോ വീ യൂസ് ദിസ്‌ കാര്‍. ഓക്കേ?"

ഹാവൂ., രക്ഷപ്പെട്ടു. ഞാനാകെ പേടിച്ചുപോയിരുന്നല്ലോ! മറുപടി ഒരലര്‍ച്ചയായിരുന്നു. "ഓക്കേ"

അടുക്കളയില്‍ പാത്രം കഴുകുന്ന സ്റ്റീല്‍വൂള്‍ ഉപയോഗിച്ചായിരുന്നു തള്ളയുടെ BMW കഴുകിയത്. ദിവസങ്ങളായി വെള്ളം കാണാത്ത ആ കാര്‍ കൂടുതല്‍ വൃത്തിയാകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെങ്കിലും വെളുക്കാന്‍ തേച്ചത് പാണ്ടായി! വെളുത്ത കാറിന്റെ ബോഡിക്ക് ചുറ്റും അനേകം കറുത്ത പാടുകള്‍! പോരേ പൂരം... തള്ള പറഞ്ഞ തെറികള്‍ കേട്ട് ഞാന്‍ ഞെട്ടിയില്ല. കാരണം അപ്പോഴേക്കും അറബിത്തെറികള്‍ എനിക്ക് ശീലമായിക്കഴിഞ്ഞിരുന്നുവല്ലോ.

എത്ര കഴുകി വൃത്തിയാക്കിയാലും മുറ്റമോ ഗാര്‍ഡനോ വൃത്തിയാകില്ല. ഒരുഭാഗം വൃത്തിയാക്കി വരുമ്പോഴേക്കും മറുഭാഗം കിളവിയുടെ കോഴികളും താറാവുകളും വൃത്തികേടാക്കി വെച്ചിരിക്കും. മതിലിനരികെയുള്ള യൂക്കാലിപ്സ് മരത്തില്‍ നിന്നുള്ള ഇലകള്‍ വീണും മുറ്റം അലങ്കോലമാകും. ആലോചിച്ചപ്പോള്‍ ഒരു ബുദ്ധി തോന്നി. ഇലകള്‍ കൂട്ടിയിട്ട് തീ കൊടുക്കുക. വീട്ടില്‍ സരോജിനിയേച്ചി അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. പിന്നെ അമാന്തിച്ചില്ല. അന്ന് വൈകിട്ട് ചപ്പു-ചവറുകള്‍ വാരിക്കൂട്ടി തീയിട്ടു. അരികില്‍ വലിയൊരു കമ്പുമായി ഞാന്‍ നിലയുറപ്പിച്ചു.

തീ ആളിപ്പടര്‍ന്നു. ഹായ് എത്ര മനോഹരമായ അഗ്നിജ്വാലകള്‍! നമ്മുടെ നാട്ടിലെ തീയോന്നും ഒരു തീയല്ല. അറബ്നാട്ടിലെ തീയാണ് തീ! തീയുടെയും പുകയുടെയും ആലിംഗനങ്ങള്‍ ആസ്വദിക്കേ മതിലിനപ്പുറത്തെ അറബിവീട്ടില്‍ നിന്നും നിലവിളികേട്ട് ഞാനങ്ങോട്ടു നോക്കി. എനിക്കൊന്നും മനസ്സിലായില്ല. അതേ നിമിഷം തന്നെ തള്ളയും പരിവാരങ്ങളും ഓടിവന്നു 'തീ' 'തീ' എന്നു പറഞ്ഞു ബഹളം വെക്കാന്‍ തുടങ്ങി. അതിഭയാനമായ കാഴ്ച. അയല്‍വാസികളായ അറബികളും മറ്റും ചേര്‍ന്ന് തീ അണക്കുമ്പോള്‍ 'ഒരു തീ പോലും സഹിക്കാന്‍ പറ്റാത്ത വര്‍ഗ്ഗമെന്നു' മനസ്സിലോര്‍ത്ത് മാറിനിന്ന എന്നെച്ചുണ്ടി തള്ള പൂരപ്പാട്ട് പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. ആകെമൊത്തം കത്തിക്കരിഞ്ഞത് ആ മരത്തിന്‍റെ ഒരു ഭാഗം മാത്രമാണല്ലോ എന്ന നിരാശയിലായിരുന്നു ഞാനപ്പോള്‍!

എന്‍റെ കഠിനാദ്ധ്വാനത്തെ ഒട്ടും വിലകല്‍പ്പിക്കാത്ത കോഴിക്കൂട്ടത്തെ ഓടിക്കാന്‍ വേണ്ടി ഞാനെറിഞ്ഞ കല്ല്‌ കൊണ്ടതു താറാവിനായിരുന്നു. അത് ചത്തു! ആരും കാണാതെ സഞ്ചിയില്‍ തൂക്കി റോഡിനു മറുഭാഗമുള്ള കുപ്പത്തൊട്ടിയില്‍ കൊണ്ടിട്ടു.
ഇനിയും ഇവിടെ നിന്നാല്‍ കൊലക്കുറ്റത്തിനു ജയിലില്‍ പോകേണ്ടി വരും. ലത്തീഫ്ക്ക വരാന്‍ രണ്ടു ദിവസം കൂടി കഴിയണം. പടച്ചോനെ, ഒരു വഴി നീ കാട്ടിത്തരൂ!

രാത്രി തള്ളയും തന്തയും ഔട്ട്‌ഹൌസില്‍ എന്‍റെ റൂമിനു പുറത്തു വന്നു വിളിച്ചപ്പോള്‍, അവരുടെ പതിവില്ലാത്ത ഈ വരവ് എനിക്കുള്ള കൊലക്കയറാണെന്നു‌ ഞാനുറപ്പിച്ചു! ഞാനെന്‍റെ ഉമ്മയെയും ഞാന്‍ സഹായിച്ച ലത്തീഫ്ക്കാന്‍റെ ഉമ്മയെയും മനസ്സിലോര്‍ത്തു. ചത്തുപോയ ഒരു താറാവിന് പകരം മൂന്നെണ്ണത്തിനെ പാര്‍സലായി കൊടുത്തയക്കാന്‍ വാപ്പയോടു ഇപ്പോള്‍തന്നെ വിളിച്ചു പറഞ്ഞാലോ എന്നാലോചിച്ചു! ഒരു കുറ്റവാളിയെ പോലെ ഞാന്‍ പുറത്തിറങ്ങി. വിറയലോടെ സലാം പറഞ്ഞെങ്കിലും ഭയം നിമിത്തം ചില വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. സലാം മടക്കിക്കൊണ്ടു മാമ പറഞ്ഞു.

"യാ റയ്യാല്‍, നീ പോകരുത്. നിന്നെ എല്ലാവര്‍ക്കും വലിയ ഇഷ്ട്ടായി. നീ ഇവിടെത്തന്നെ നില്‍ക്കണം. ലത്തീഫ്‌ വന്നാല്‍ നീ പോകുമെന്നറിഞ്ഞ് കുട്ടികള്‍ സങ്കടത്തിലാണ്. ലത്തീഫിനേക്കാള്‍ കൂടുതല്‍ ശമ്പളം തരാം. എന്താ?"

അപ്പോഴാണ്‌ എനിക്ക് ശ്വാസം നേരെ വീണത്‌. ഇത് കൊലക്കയറല്ലെങ്കിലും കഴുത്തിന്‌ നേരെ നീളുന്ന സ്വര്‍ണ്ണച്ചരടാണ്. പക്ഷെ നില്‍ക്കില്ലാന്നു പറഞ്ഞാല്‍ പുലിവാലാകും. ഇവരെ പിണക്കിയാല്‍ കൊല്ലപ്പെട്ട താറാവ് പ്രേതമായി വരും! അതുകൊണ്ട് ഒറ്റവാക്കില്‍ ഉത്തരം ഒതുക്കി.

"ഓക്കേ"

അവര്‍ക്ക് സന്തോഷമായി. നൂറുദിര്‍ഹംസിന്‍റെ രണ്ടു ചുവന്ന നോട്ടുകള്‍ കയ്യിലെല്‍പ്പിച്ചു അവര്‍ 'ശുക്റന്‍' പറഞ്ഞു തിരിച്ചു പോയയുടന്‍ ഞാനെന്‍റെ ബാഗെടുത്തു റെഡിയാക്കി വെച്ചു. പിറ്റേന്ന് അതിരാവിലെ, ആരും എഴുന്നേല്ക്കാത്ത ആ അനുഗ്രഹീത വെള്ളിയാഴ്ച ദിനത്തില്‍ ഞാനാ വീട്ടില്‍ നിന്നും മുങ്ങാംകുഴിയിട്ടു!

**

195 comments:

  1. @@
    പ്രിയപ്പെട്ടവരേ,

    എനിക്ക് ദൈവം നല്‍കിയ അനേകം അനുഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഒമ്പത് ദിവസത്തെ ആ വീട്ടുജോലി!
    'അഹമദാജിയുടെ മോന്‍' എന്ന അഹങ്കാരം എന്നില്‍ നിന്നും എടുത്തു കളഞ്ഞതും എന്നെയൊരു നല്ല മനുഷ്യനാക്കിയതും
    അവിടത്തെ ആ ദിനങ്ങളാണ്. തുച്ചമായ ശമ്പളത്തിന് എത്രയോ പേര്‍ അറബിവീട്ടിലെ ആട്ടും തൂപ്പും സഹിച്ചു ജീവിക്കുന്നുണ്ട്.
    സ്വന്തം കുടുംബത്തെ പോറ്റാന്‍ അവര്‍ സഹിക്കുന്ന ത്യാഗം എത്ര വലുതാണെന്ന് അറിയണമെങ്കില്‍ ഒരു മണിക്കൂറെങ്കിലും അവരോടൊപ്പം
    ജീവിച്ചു നോക്കണം! പാവം ലത്തീഫുമാര്‍!!

    തള്ളമായുള്ള എന്‍റെ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അവിടുത്തെ സാഹചര്യം ഞാന്‍ വെറുത്തിരുന്നു. പക്ഷെ ലത്തീഫ്‌ എന്നയാളെ സഹായിക്കലായിരുന്നു
    എന്‍റെ ഉദ്ദേശ്യം. അഹമദാജിയുടെ തലതെറിച്ച മോന്‍ മനുഷ്യത്വമുള്ള, സഹജീവി സ്നേഹമുള്ള ഒരാളാകണം എന്ന് ദൈവം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതു കൊണ്ടാണ്
    ഞാനവിടെ എത്തിപ്പെട്ടത്.
    ലത്തീഫ്ക്ക തിരിച്ചു വന്നപ്പോള്‍ എന്നെ വിളിച്ചിരുന്നു. ഉമ്മയുടെ ഓപറേഷന്‍ കഴിഞ്ഞെന്നും എന്‍റെ ശമ്പളം കയ്യിലുന്ടെന്നും പറഞ്ഞു. ആ ക്യാഷ്‌ ഞാന്‍ വാങ്ങിയില്ല.
    ഒമ്പത് ദിവസത്തെ ജീവിതം എനിക്ക് നല്‍കിയത് ഒമ്പത് വര്‍ഷത്തെ അനുഭവ പാഠങ്ങളായിരുന്നു. പിന്നീടൊരിക്കലും കിട്ടാനിടയില്ലാത്ത അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിക്കാന്‍
    അവസരമുണ്ടാക്കിയ ലത്തീഫ്ക്ക തന്നെയാണ് അതിന്‍റെ അവകാശി.

    ഒരു വര്‍ഷത്തിനു ശേഷം ചുമ്മാ ഞാന്‍ മാമയെ വിളിച്ചു പരിചയം പുതുക്കിയപ്പോള്‍ മാമ ചോദിച്ചത് " അന്ന് വീട്ടില്‍ തീ കൊടുത്തവനല്ലേ..?" എന്നായിരുന്നു.

    **

    ReplyDelete
  2. ഉദ്ഘാടനം എന്റെ വക .:)

    ReplyDelete
  3. എല്ലാവരും വരുന്നതിനു മുന്‍പ് എന്‍റെ വക തേങ്ങാ ....ക്രിസ്മസ് അല്ലേ ?അത് കൊണ്ട് രണ്ട് തേങ്ങാ ... ബാക്കി കഥ വായിച്ചിട്ട് പറയാം .

    ReplyDelete
  4. അടുക്കളയില്‍ പാത്രം കഴുകുന്ന സ്റ്റീല്‍വൂള്‍ ഉപയോഗിച്ചായിരുന്നു തള്ളയുടെ BMW കഴുകിയത്..കര്‍ത്താവേ ,അത് കൊണ്ട് ആണോ വീട്ടിലെ കാറും കഴുകുന്നത് ?എങ്കില്‍ നന്നായി ...

    ReplyDelete
  5. കലക്കി മച്ചാ..ശരിക്കും ഡ്രൈവര്‍ കം വേലക്കാരന്‍ എന്ന റോളില്‍ ജീവിതം ഹോമിക്കുന്ന അനേകായിരം ലത്തീഫുമാര്‍ക്ക് വേണ്ടി..അഹങ്കാരത്തിലും അര്‍മ്മാദത്തിലും ജീവിക്കുന്ന യുവകള്‍ക്ക് ഒരു പാഠം..നല്ല അസ്സല്‍ അവതരണം.

    ReplyDelete
  6. ഈ പോസ്റ്റിന്റെ മര്‍മ്മ പ്രധാനമായ ഹാസ്യരസത്തിനൊപ്പം ഉമ്മയെ കുറിച്ച് വളരെ കാര്യമാത്ര പ്രസക്തമായി കുറിച്ച് വെച്ച ആ കുഞ്ഞു വരികളുണ്ടല്ലോ മച്ചൂ..ശെരിക്കും ആത്മാവില്‍ ഒരു വിരല്‍പ്പാടു പോലെ പതിഞ്ഞു പോയി..ഇനിയും ഇനിയും ഉത്തമ സൃഷ്ടികള്‍ പിറക്കട്ടെ ഈ തൂലികയില്‍ നിന്നും ..സന്തോഷം നന്ദി...

    ReplyDelete
  7. കണ്ണൂരാന്‍..ഏറെ വൈകി വീണ്ടും വന്നു ബൂലോകത്തിനു തീ കൊളുത്തി അല്ലെ !!! അറബി നാടുകളില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനായി പാടുപെടുന്ന എല്ലാ ഹയവാന്മാര്‍ക്കും ഇതൊരു സമര്‍പ്പണം ആകട്ടെ ...:)

    എഴുത്തിനു ശേഷമുള്ള ആത്മ പരിശോധനയും നന്നായി ..ഒന്ന് കൂടി പരിശോധിക്കൂ ..കണ്ണൂരാന്റെ അഹംകാരം മുഴുവന്‍ മാറിയോ ??

    ReplyDelete
  8. ഇത് കലക്കി മച്ചാ .......
    ഒരു ഉഗ്രന്‍ പോസ്റ്റ്‌ ,ഒരുപാട് ഓര്‍ത്തോര്‍ത്തു ചിരിച്ചു .പിന്നെ ഒരുപാട് ചിന്തിപ്പിച്ചു .
    *******************************************

    " ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!

    എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇയാളെ സഹായിക്കാന്‍ വേണ്ടിയായിരിക്കണം പടച്ചോന്‍ തിടുക്കപ്പെട്ടെനിക്ക് ഡ്രൈവിംഗ് ലൈസെന്‍സ് ശെരിപ്പെടുത്തിത്തന്നത്. മദ്ധ്യവയസ്ക്കനായ ഇയാളുടെയും കൌമാരക്കാരനായ എന്‍റെയും ഉമ്മ, 'മാതൃത്വം' എന്ന മഹനീയ പദങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. ഞാന്‍ സമ്മതിച്ചു. അയാള്‍ക്കൊപ്പം ഒരു അറവുമൃഗത്തെപ്പോലെ ബാര്‍ബര്‍ ഷോപ്പില്‍ ചെന്ന് കഴുത്ത് നീട്ടിക്കൊടുത്തു."



    ഈ വരികള്‍ വല്ലാതെ മനസ്സില്‍ തട്ടി.ചിരിപ്പിച്ചു നടക്കുന്ന കണ്ണൂരാന്റെ ഉള്ളില്‍ നിന്നും വരുന്ന വരികള്‍

    ReplyDelete
  9. യാ ഹയവാന്‍!
    തേങ്ങാ പൊതിച്ചെടുത്തുവന്നപ്പോഴെക്കും കമന്‍റ് മൂന്നെണ്ണം വീണുകഴിഞ്ഞിരിക്കുന്നു.

    അറബിവീടുകളില്‍ ആട്ടുംതുപ്പും വാങ്ങി വിശ്രമമില്ലാതെ ജോലിയെടുക്കുന്ന അനേകം പേരുടെ പ്രതിനിധിയാണ് ലത്തീഫും. കുശ്മാണ്ടിത്തള്ളയോടൊപ്പമുള്ള പത്തുദിവസം കൊണ്ട് കണ്ണൂരാന്‌ ഒരുപാട് ജീവിതാനുഭവം കിട്ടി. ഞങ്ങള്‍ക്കൊരു വായനാനുഭവവും.

    ഈ പോസ്റ്റിനും കണ്ണൂരാന്‍റെ അനുഭവങ്ങളുടെ യൂക്കാലിയിലകള്‍ കത്തിയ ഗന്ധം. ആശംസകള്‍!

    ReplyDelete
  10. കണ്ണൂരാനേ,,,, നിന്‍റെ ഒരു പോസ്റ്റിനു ആദ്യകമന്‍റ് ഇടുക എന്നത് എന്‍റെ ഒരു ആഗ്രഹമായിരുന്നു. അതിനു വേണ്ടിയാണ് ഇന്ന് ഉറക്കമൊഴിച്ചു ഞാന്‍ കാത്തിരുന്നത് .. മുയലിറങ്ങിയപ്പോള്‍ നായ രണ്ടിനു പോയി എന്ന് പറഞ്ഞ പോലെ പോസ്റ്റ് വരുന്ന ആ മുഹൂര്‍ത്തത്തില്‍ തന്നെ കൂട്ടുകാര്‍ എന്നെ ഭക്ഷണം കഴിക്കാന്‍ വിളിച്ചതോടെ എന്‍റെ ആ മോഹം രമേശും സിയയും ഒരുമിച്ചു തല്ലിതകര്‍ത്തു. അത് സാരമില്ല ഉറക്കമൊഴിച്ചതു മാത്രമല്ല രണ്ട് മാസത്തോളമായി ഞാന്‍ കാത്തിരുന്നതും വെറുതെ ആയില്ല എന്ന സന്തോഷത്തോടെ ഞാന്‍ എന്‍റെ അഭിപ്രായം കുറിക്കുന്നത് ...

    ചിരിച്ചു കൊണ്ട് തുടങ്ങിയ വായന ലത്തീഫിക്കാടെ ഉമ്മയുടെ കാര്യം പറഞ്ഞതോടെ നിന്‍റെ ഇടനെഞ്ചിലെവിടെയോ ഒരു കൊള്ളിയാന്‍ മിന്നിയതു പോലെ എന്‍റെ ഇടനെഞ്ചിലും ഒരു കൊള്ളിയാല്‍ മിന്നിച്ചു. ഉമ്മയെ കുറിച്ച് നീ എഴുതിയ വാക്കുകള്‍ എന്‍റെ കണ്ണുകള്‍ നിറയിച്ചു. എന്‍റെ ഉമ്മയെ ഇപ്പോള്‍തന്നെ കാണണം എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍ ...

    പിന്നെയും രസകരമായ സംഭവങ്ങളിലൂടെ പോസ്റ്റ് വായിക്കുമ്പോള്‍ ഇപ്പോഴൊന്നും തീര്‍ന്നു പോവല്ലെ എന്ന് ആഗ്രഹിച്ചു പോയി..

    ----------------------------------------
    ബൂലോകത്ത് “പുലി” എന്ന് നിന്നെ വിശേഷിപ്പിക്കുന്നത് വെറുതെ അല്ല എന്ന് നീ ഒരിക്കല്‍ കൂടി തെളിയിച്ചു .. അഭിനന്ദനങ്ങള്‍

    ReplyDelete
  11. കണ്ണൂരാനെ,എന്താ പറയേണ്ടേ എന്നറിയില്ല...ഇത് വരെയുള്ളതില്‍ നിന്നു വ്യത്യസ്തമായി എന്നാല്‍ നര്‍മ്മത്തിന് കുറവില്ലാതെ അതിലേറെ കാര്യങ്ങള്‍ മനസ്സില്‍ തട്ടുന്ന വളരെ വളരെ മനോഹരമായ ഒരു പോസ്റ്റ്‌..ഇതുവരെ വായിച്ചതില്‍ നിന്നേറ്റവും നല്ല കണ്ണുരാന്‍ പോസ്റ്റ്‌...നന്ദി കണ്നുരാനെ നന്ദി...

    ReplyDelete
  12. തമാശയിലൂടെയാണെങ്കിലും പല നല്ല കാര്യങ്ങളും ഈ പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട്. കണ്ണൂരാന്റെ വ്യക്തിത്വത്തിലെ പല ഗുണങ്ങളും ഇതിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞു. മാതൃസ്നേഹം, സൗഹൃദം, കാരുണ്യം തുടങ്ങിയവ. വളരെ നല്ല പോസ്റ്റ്.

    ReplyDelete
  13. ഇങ്ങനെയൊരു നല്ല പോസ്റ്റെഴുതാനാണോ ഇത്രയും കാലം വൈകിച്ചത്? നന്നായിരിക്കുന്നു.

    ReplyDelete
  14. ഗംഭീരം .
    കലക്കി.
    പിന്നെ മാതാവിനെ വര്ണിച്ച ഭാഗം കിടിലന്‍ സാഹിത്യം തന്നെ. വളരെ ഇഷ്ടപ്പെട്ടു.
    ഒരു സംശയം മാത്രമേയുള്ളൂ.. ഹയവാന്‍ എന്നാല്‍ വരത്തന്‍ എന്നാണോ? മൃഗം എന്നല്ലേ?
    ആശംസകള്‍.

    ReplyDelete
  15. ഹ ഹ. പോസ്റ്റ് കലക്കി

    ReplyDelete
  16. കണ്ണൂരാന്‍റൊരു സുകൃതസേവൈ...!!!
    നര്‍മവും മര്‍മവും സമം ചേര്‍ത്ത്,മേമ്പൊടിയായി ലത്തീഫ്ക്ക,ഹയവാന്‍ കോഴി താറാവ് പിന്നെ ഉണക്കകുബുസ് BMW സ്റ്റീല്‍വൂള്‍ ഉണക്കില തുടങ്ങി ജീവനുള്ളതും അതില്ലാത്തതുമായ കുറെ ചേരുവകളും ചേര്‍ത്ത് കുറുക്കിയേടുത്ത കഷായം ജോറായി...രുചി കയ്പേറിയതാണെങ്കിലും...

    സംഗതി,നര്‍മത്തില്‍ കാച്ചിയെടുത്തതാണെങ്കിലും ഇതിലെ പ്രമേയം നമുക്ക് ചുറ്റും ജീവിതം ചില്ലിക്കാശിനായി പണയപ്പെടുത്തേണ്ടി വരുന്ന ആയിര്‍മായിരം ലത്തീഫ്ക്കമാരുടേത് ആണെന്നത് നമ്മെ കരയിപ്പിക്കാന്‍ പോന്ന യാതാര്‍ത്ഥ്യമാണ്‍.

    ജീവിതം കത്തിക്കരിയുന്നതിന്‍റെ രൂക്ഷഗന്ധം നാസാരന്ധ്രങ്ങളിലടിച്ചു കയറുമ്പോള്‍ ഏത് രീതിയിലാണ്‍ കണ്ണൂരാന്‍റെ ഈ നര്‍മത്തെ ആശംസിക്കേണ്ടതെന്ന് എനിക്കറിഞ്ഞൂടാ,ഒരു സല്യൂട്ട് മാത്രം..!

    ReplyDelete
  17. വെറുതെയല്ല കണ്ണൂരാന് സൂര്യന്റെ തിളക്കം!
    തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ലല്ലോ..

    കണ്ണൂരാന്‍ കരുണയുള്ളവനും കൂടിയാണെന്ന് ഈ പോസ്റ്റില്‍ കൂടി മനസ്സിലായി..
    പതിവ് പോലെ സ്റ്റൈലന്‍ പോസ്റ്റ്‌..

    ReplyDelete
  18. കണ്ണൂരാനെ, ഇത് ചധിയായി കേട്ടോ. ഇന്ന് സാറ്റര്‍ഡേയ് മോര്നിങ്ങില്‍ പോസ്റ്റ്‌ ചെയ്യാമെന്ന് അല്ലെ പറഞ്ഞത്. ഫസ്റ്റ് കമന്റ്‌ എന്നോട് ഇടാനും പറഞ്ഞിട്ട് ഇന്നലെ പോസ്റ്റ്‌ ഇട്ടു അല്ലെ. സാരല്യ. വായിച്ചിട്ടു വരാട്ടോ.

    ReplyDelete
  19. അനുഭവം ഗുരു അല്ലേ ഭായി?

    ReplyDelete
  20. തൊട്ടടുത്ത വീട്ടില്‍ ഒരു ഡ്രൈവര്‍ അനുഭവിക്കുന്ന ദുരിതം നേരിട്ടു കണ്ട എനിക്ക് ഇതൊരു അല്‍ഭുതം ആയിരുന്നില്ല..... മലപ്പുറത്തുകാരനായ എപ്പൂഴും എനിക്ക് പുഞ്ചിരി സമ്മാനിക്കുന്ന ബാബുവിനെ അവര്‍ അവസാനം പല മാസങ്ങള്‍ ശമ്പളം ബാക്കിയായപ്പോള്‍ വീട്ടിലെ ഇന്‍ഡോനേഷ്യന്‍ ഗദ്ദാമയുമായി(വേലക്കാരിയുമായി) കൂട്ടി ചേര്‍ത്ത് കഥകള്‍ ഉണ്ടാക്കി പോലീസില്‍ ഏല്‍പ്പിച്ചു..... 4 മാസമോളം ആയിട്ടും ഇന്നും അയാള്‍ പുറത്തിറങ്ങിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്...

    ReplyDelete
  21. കണ്ണൂരാന്‍ ,
    നല്ല പോസ്റ്റ്‌. ഇങ്ങനെ തന്നെയാണ് ജീവിതത്തില്‍ ഓരോന്നും പഠിക്കുക.

    "തേങ്ങ"ക്കാരോട് ഒരു വാക്ക്?
    ഇത്ര അധികം തേങ്ങ ഇവിടെ കൊണ്ടുവന്ന് ഇടുവാന്‍ ഇതെന്താ ശബരിമല ആണോ? അതോ കൊപ്ര കമ്പനിയോ?
    [ദിവാരേട്ടന്‍ വെറുതെ പറഞ്ഞതാ ട്ടോ. കാര്യാക്കണ്ട...]

    ReplyDelete
  22. വളരെ നന്നായിരിക്കുന്നു. പോസ്റ്റ്‌ വായിച്ച് ചിരിയ്ക്കുന്നതിനു പകരം പ്രവാസികളുടെ കഷ്ടപ്പാട് ആണ് മനസ്സില്‍ നിറഞ്ഞത്.

    ReplyDelete
  23. എന്‍റെ തലമുടികള്‍ ഓരോന്നായി നിലംപതിക്കുമ്പോള്‍ ഭൂമി പ്രകമ്പനം കൊണ്ടു! :)

    ReplyDelete
  24. അടിപൊളി ... Expiry Date ഒരിക്കലും ഇല്ലാത്തെ ചിരി പാസ്സാക്കി ഞാനും ആസ്വദിച്ചു...എല്ലാവരും പറഞ്ഞപോലെ ഉമ്മയുടെ വർണ്ണന സാഹിത്യത്തിൽ കലക്കി... എത്രവർണ്ണിച്ചാലും തീരാത്ത പ്രതിഭാസം തന്നെ .. ഞങ്ങളുടെ ഫ്ലാറ്റിലുമുണ്ട്.. ഒരു അറബിഉമ്മാമ എന്റെ മക്കളുടെ ശബ്ദത്തിന്റെ റിമോട്ട് അവരുടെ കയ്യിലാ.. ഇത്തിരി ശബ്ദം കൂടിയാൽ അവർ ഞങ്ങളുടെ റൂമിന്റെ മുന്നിൽ വന്നു ബെല്ലടിച്ചാൽ എന്റെ മക്കളെ പോലെ പാവം മക്കൾ ദുനിയാവിലില്ലെ തോന്നും . ഉമ്മൂമ്മ പറയുന്നതൊക്കെ നിന്ന് കേൾക്കും ഒരു ദിവസം ഇക്ക കയറി വരുമ്പോൾ ഞാൻ ഉമ്മൂമ്മയുടെ മുഖത്തു നോക്കി ചിരിക്കുന്നത് കണ്ട് ഇക്ക അത്ഭുതപ്പെട്ടു അവർ ഇറങ്ങി പോയപ്പോൾ നിന്നെ ഇത്രയും ചീത്ത പറഞ്ഞിട്ടും നീ ചിരിക്കുന്നോ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അപ്പൊ ഉരുളക്കുപ്പേരി ആകുമല്ലൊ ആ വാക്കുകൾക്കും ഒരു വളിച്ച ചിരി പാസ്സാക്കി .. എന്നിട്ടെന്നോടുതന്നെ പറഞ്ഞ് എനിക്ക് മലയാളം അറിയുന്നത് കൊണ്ടല്ലെ ... എന്നെ വല്ല ഇംഗ്ലീഷുകാരനും കെട്ടിയിരുന്നെങ്കിൽ ഇതു പോലെ പാവമാകുമായിരുന്നു..നല്ല ഉമ്മൂമ്മയാ കേട്ടോ അമ്മാർ ആണു ശബ്ദം വെച്ചതെന്നു പറഞ്ഞാൽ അവർ അവനെ ഒന്നും പറയില്ല ആപേരു അവർക്ക് ഭയങ്കര ഇഷ്ട്ടമാ.. എന്റെ മക്കളും മലയാളി ആയതുകൊണ്ട് അവരും വെളഞ്ഞ വിത്തുകളാ.. അവർ ബഹളം വെക്കും അമ്മാറിന്റെ പേരു പറയും ആ ഉമ്മൂമ്മക്കെന്തറിയാൻ!!!!! വളരെ നന്നായി പറഞ്ഞു.. ഈ അനുഭവം .. ഒരു സംശയം അപ്പോ ആ ഉമ്മൂമ്മയുടെ അടുത്തു കൂടി പോയിരുന്നില്ലെങ്കിൽ ഈ കണ്ണൂരാൻ ആരാകുമായിരുന്നു... ദൈവം എത്ര കാരുണ്യവാൻ!!!!!!

    ReplyDelete
  25. കണ്ണൂരാനെ.....നാട്ടുകാര..കാത്തിരുന്നലക്കിയ സംഭവം കിടിലം......സസ്നേഹം

    ReplyDelete
  26. പടച്ചവന്നറിയാം ...ആ ഹംസ പറയണത് ഈ കണ്ണൂരാന്‍ അവന്റെ അനിയനാണെന്നു
    അവനാണ് എനിക്ക് ഈ പോസ്റ്റ്‌ ലിങ്ക് അയച്ചത് ചിരിച് ചിരിച് മണ്ണ് കപ്പി..
    എന്നാലും ആ പെണ്ണിന്റെ പുതിയ വണ്ടി നീ സ്റ്റീല്‍ വൂല്‍ ഇട്ടു urachathorthittaanu
    എനിക്ക് വല്ലാതെ ചിരി പൊട്ടിപ്പോയത്...
    പിന്നെ ആരും enneekkanathinnu മുമ്പ് ബാഗും എടുത്ത് നീ ഓടിപ്പോന്നതും ...
    നമ്മടെ നാട്ടില് തമിഴന്മാരെ കൊണ്ടുവന്നാല്‍ നില്‍ക്കാതെ ഓടുന്നത് പോലെ...അല്ലെ????

    ReplyDelete
  27. I cannot read your curly things :-)
    But it looks very funny !!!!

    Have a wonderful weekend
    Kareltje =^.^=
    Anya

    ReplyDelete
  28. 'വേണ്ടാ. ഒന്നും ചെയ്യണ്ടാ. ഇത് കണ്ണൂരല്ല. ഇവിടുത്തെ ജയിലില്‍ വല്യുമ്മാന്‍റെ പുതപ്പ് പോലെ പഴകി ദ്രവിച്ച കുബ്ബൂസാണ് ഭക്ഷണം.അങ്ങനെ ഒരു അശരിരീ മുഴങ്ങിയത് നന്നായി, അല്ലെങ്കിൽ നിങ്ങള് ലത്തീഫാക്കന്റെ അണ്ടിത്തോട്ടത്തിനും തീയിട്ടേനേ..
    കണ്ണൂരാനെ വള്രെ നല്ല പോസ്റ്റ്

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. ഇനി ഇത് പോലെ ഒരു പോസ്റ്റ്‌ വായിക്കാന്‍ എത്ര കാലം കാത്തിരിക്കണം എന്ന് കൂടെ പറയാമായിരുന്നു
    കഥ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു

    ReplyDelete
  31. -നീ നന്നായി ഫുഡ് വെക്കും എന്ന് പറഞ്ഞല്ലോ ഒരിക്കല്‍, അപ്പോള്‍ അവിടെ തബ്ബാക്ക് പണിയും ഉണ്ടായിരുന്നോ? എന്തായാലും അനുഭവം നിന്നെ കുറെ പാഠങ്ങള്‍ പഠിപ്പിച്ചില്ലേ അത് മതി..

    ReplyDelete
  32. അടുത്ത തേങ്ങ എന്റെ വക കെടക്കെട്ടെ..
    അല്ലേല്‍ വേണ്ട ഒരു തേങ്ങാക്കുല തന്നെ ആയ്ക്കോട്ടെ

    ReplyDelete
  33. ഹാസ്യവും അതിലുപരി വേദനയും നിറഞ്ഞിരിക്കുന്നു .പിന്നെ ചില സംശയങ്ങള്‍,പാവം തള്ള കാര്‍ shedilekku വിളിച്ചപ്പോ എന്തോ ചിന്തിചെന്നു കേട്ടല്ലോ .നീ യാരുവ?:) മഞ്ഞ കണ്ണട എടുത്തു മാറ്റൂ.ഉമ്മ എന്നത് ഒരു വികാരമാണെന്ന് എത്ര നന്നായി പറഞ്ഞിരിക്കുന്നു .എനിക്ക് അറബി അറിഞ്ഞൂടാ .ഹൈവാന്‍ എന്ന് വെച്ചാല്‍ ?

    ReplyDelete
  34. ഒന്നുകൂടി.നമ്മള്‍ ആളു തരികിടയാണെന്നു ആദ്യ നോട്ടത്തില്‍ തന്നെ അറബി തിരിച്ചറിഞ്ഞല്ലോ മിടുക്കന്‍

    ReplyDelete
  35. "ലത്തീഫിനെയും അയാളെ പരിചയപ്പെടുത്തിത്തന്ന ഉസ്മാന്‍ കുട്ടിയെയും വെടിവെച്ചു കൊല്ലുന്ന രംഗം ഞാന്‍ മനസ്സില്‍ കണ്ടു."
    അപ്പോഴെങ്കിലും എന്നെ ഓര്‍ത്തല്ലോ.....അന്ന് ഞാന്‍ തന്ന ഇരട്ടക്കുഴല്‍ തുപ്പാക്കി ഇപ്പോഴും കൈയിലുണ്ടോ....
    നല്ല അനുഭവകഥ....പക്ഷെ ഇത് സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല......

    ReplyDelete
  36. ...രസ്സകരമായി ആശംസകള്‍

    ReplyDelete
  37. ഉള്ളിനുള്ളിലെ ഈ മനുഷ്യത്വം തന്നെയാണ് കണ്ണൂരന്‍റെ പോസ്റ്റുകളുടെ കാതല്‍.ചിരിയും ചിന്തയും സമ്മിശ്രമായി വിതറിയ ഈ ബ്ലോഗും ആ മാനവീകഭാവത്തിന്‍റെ മ്റ്റൊരു ഉദാഹരണം മാത്രം..ജീവിതത്തിലെ വലിയ അറിവുകള്‍ അക്കാദമിയില്‍ നിന്നല്ല,നിത്യജീവിതത്തില്‍ നിന്നാണ് നേടുന്നതു..സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്ത ജീവിത പരീക്ഷകള്‍..അവയില്‍ വിജയം വരിക്കാന്‍ അനുഭവപാഠങ്ങള്‍ അനിവാര്യം..വന്ന വഴി മറക്കാത്ത കണ്ണൂരാന് എന്‍റെ സലാം..

    ReplyDelete
  38. അതേയ്, ആ അമ്മയെ പറ്റി എഴുതിയ ഒരു പാരഗ്രാഫ്‌. അതാണ്‌ ഈ പോസ്റ്റിലെ വായിച്ചാലും വായിച്ചാലും മതിയാവാത്ത ഭാഗം. തമാശ എഴുതുന്നതിലും നല്ലത് അത്തരം എഴുത്താണ് കണ്ണൂരാന് ചേരുക എന്നൊരു തോന്നലാ ഇപ്പൊ.!!
    പിന്നെ മറ്റു പോസ്റ്റുകളില്‍ നിന്നും ഈ പോസ്റ്റിലെ ഒരു പ്രത്യേകത എന്താന്നു വച്ചാല്‍, പെണ്ണുംപിള്ളേ പറ്റി എഴുതിയിട്ടില്ല ഇതില്‍ !!!

    ReplyDelete
  39. എല്ലാരും പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല
    പക്ഷെ ഈ പോസ്റ്റ്‌ കണ്ണൂരാന്‍ ഹൃദയം കൊണ്ടെഴുതിയ ഒന്നായി ഫീല്‍ ചെയ്തു....
    സസ്നേഹം

    ReplyDelete
  40. കലക്കൻ പോസ്റ്റ് തീവെട്ടിക്കൊള്ളക്കാരാ!
    നർമ്മം, സ്നേഹം, ചിന്ത എല്ലാം ഉണർത്തുന്ന പോസ്റ്റ്.
    അഭിനന്ദനങ്ങൾ!!

    ReplyDelete
  41. അല്ലബായ്.....ഈ അഹമദാജി ആരാണു പുള്ളിയാണോ ഇപ്പോളൂം ഉഗാണ്ടയിലെ.....!!

    ReplyDelete
  42. കണ്ണുരാനു ഇങ്ങനെ ഒരു അക്കിടി പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലാട്ടൊ....!!
    എങ്കിലും വളരെ നന്നായിരിക്കുന്നു എഴുത്ത്....

    ആശംസകൾ...

    ReplyDelete
  43. നര്‍മ്മവും കാര്യവും രണ്ടും നന്നായി ചേര്‍ന്നിട്ടുണ്ട് ഈ പോസ്റ്റില്‍.
    പതിവുപോലെ രസകരമായ അവതരണം.

    ReplyDelete
  44. ഇത് വായന തുടങ്ങിയത് കണ്ണൂരാന്റെ പതിവ് പോസ്റ്റ് എന്ന രീതിയിലാണ്. അദ്യഭാഗങ്ങള്‍ കണ്ടപ്പോള്‍ ഹെയ് ഇവന്‍ നന്നാവില്ല എന്നും ഇത് പോലെ മാത്രമേ എഴുതൂ എന്നും മനസ്സില്‍ പറഞ്ഞു. എന്നിട്ട് ഒരു ചിരി ചുണ്ടില്‍ വരുത്തി. അല്ലാതെ വായനയില്‍ വന്നതല്ല കേട്ടോ. (നോട്ട് ദ പോയന്റേ..കിടക്കട്ടെന്നെ ഒരു ജാഡ) പക്ഷെ ആ ഉമ്മയുടെ ഭാഗം വന്നപ്പോള്‍ റാംജിറാവു സ്പീകിങ് സിനിമയില്‍ കണ്ണീര്‍കായലിലേതോ എന്ന പാട്ട് കയറി വന്നപോലെ വല്ലാതെ മനസ്സില്‍ ഫീല്‍ ഉണ്ടാക്കി. എത്രയോ ജന്മങ്ങള്‍ ഇങ്ങിനെ അല്ലേ.. ഒരു നിമിഷം ബെന്യാമിന്റെ ആടുജീവിതവും അതിലെ നായകനായ നജീബിന്റെ ശരിക്കുള്ള ഫോട്ടോകണ്ടതിന്റെയും ഓര്‍മ്മകളിലേക്ക് മനസ്സ് പോയി. കൊള്ളാം കണ്ണൂരാനേ.. നര്‍മ്മത്തിലൂടെ, നമ്മുടെയൊക്കെ മനസ്സിലേക്ക് അല്പമെങ്കിലും നല്ല ചിന്തകള്‍ , മറ്റുള്ളവരുടെ ദൈന്യതയുടെ നേര്‍ക്കാഴ്ചകള്‍ കോറിയിടാന്‍ കഴിയുന്നത് മഹത്തായ കാര്യം തന്നെ. അതില്‍ കണ്ണൂരാന്‍ ഇവിടെ വിജയിച്ചു. ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍

    ReplyDelete
  45. കണ്ണു, ഇതൊക്കെ ഉള്ളതാന്നോടെ... എന്നാലും ആ അമ്മയെകുറിച്ചുള്ള വരികള്‍ അതിനു നൂറു മാര്‍ക്ക്

    कल्ली वल्ली ...

    ReplyDelete
  46. കണ്ണൂരാനെ, പോസ്റ്റ് ഇടാൻ കുറേ വൈകിയെങ്കിലും അതിനുള്ള ഫലം ഉണ്ടായി, അല്ലെ.

    ReplyDelete
  47. നന്നായിരിക്കുന്നു.

    ReplyDelete
  48. എല്ലാം പഠിച്ചല്ലോ അല്ലേ നന്നായി.

    ReplyDelete
  49. "ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍."

    ചിന്തിപ്പിക്കുന്ന വരികള്‍, നല്ല പോസ്റ്റ്.

    ReplyDelete
  50. കണ്ണൂരാനേ..
    പതിവുപോലെ ഹൃദ്യമായി എഴുതിയിരിക്കുന്നു.
    ഇത് പോലെ അറബി വീടുകളില്‍ സര്‍‌വെന്റ് ആയും ഡ്രൈവര്‍ ആയും ജോലി ചെയ്യുന്ന ഒരു പാടാളുകള്‍ക്ക്
    ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട്..
    പലപ്പൊഴും "അവിശ്വസനീയമായ" അനുഭവങ്ങള്‍ ഉണ്ടായി ഒളിച്ചോടിയവര്‍ വരേ....

    ഈ എഴുത്തിലൂടെ മനോഹരമായ ചില ചിന്താ പരിവര്‍ത്തനങ്ങളെ അവതരിപ്പിച്ചിരിക്കുന്നു..
    ചിരിച്ച് കൊണ്ട് വായിക്കാം..ചിരി മാഞ്ഞു പോയാലും വായന കഴിഞ്ഞാലും ചില വരികള്‍ നമ്മെ വിട്ട് പോകാത്തിടത്ത് കണ്ണൂരാന്റെ എഴുത്ത് വിജയം കാണുന്നു.

    ബ്ലോഗര്‍ ഹംസ ഇന്നെന്നോട് പറഞ്ഞത് ഇവിടെ കുറിക്കുന്നു.
    അതാവാം എന്റെ ഈ വാക്കുകളേക്കാള്‍ തനിമയുണര്‍ത്തുന്നത് :

    " നൗഷാദ്..ഞാനിന്ന് കണ്ണൂരാന്റെ പുതിയ പോസ്റ്റ് വായിച്ചു..
    അത് വായിച്ചു കഴിഞ്ഞപ്പോ ഞാനെന്റെ എഴുത്ത് നിര്‍ത്തിയാലോ
    എന്ന് സത്യമായും ചിന്തിച്ചു പോയീ..! "

    ReplyDelete
  51. ചിരിപ്പിക്കുകയും, അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ടിപ്പിക്കല്‍ കണ്ണൂരാന്‍ പോസ്റ്റ്.

    ReplyDelete
  52. നല്ല നര്‍മ്മത്തിലൂടെ അവതരിപ്പിച്ചെങ്കിലും അദ്യാനുഭവങ്ങളുടെ തീക്കട്ടകളും വെറുപ്പും നിലനില്‍പ്പും ഭൂതവും ഭാവിയും എല്ലാം ക്രിത്യമായി വരച്ചിട്ടുണ്ട്.
    ആശംസകള്‍.

    ReplyDelete
  53. എല്ലാ സംഗതികളും ഉള്ള പോസ്റ്റ്‌ ,

    ReplyDelete
  54. cigarette വലി ആരോഗ്യത്തിനു ഹാനികരം അല്ലേ, ഈ ഫോട്ടോ മാറ്റികൂടെ

    ReplyDelete
  55. നമിച്ചിരിക്കുന്നു.. ശാന്തം, ഭീകരം, രൌദ്രം, കരുണം, ലാസ്യം, ഹാസ്യം, കാമം - എല്ലാം സമം ചേർന്ന ഉഗ്രൻ കഷായം. ഇത് ഏക്കും.. ഒന്നൂടെ നമിച്ചിരിക്കുന്നു.

    ReplyDelete
  56. "ഞാന്‍ പല്ലിറുമ്മിക്കൊണ്ട് ലത്തീഫിന്‍റെ അണ്ടര്‍ വേള്‍ഡ് നോക്കി. അവന്‍റെ അണ്ടിത്തോട്ടവും സത്യവാങ്മൂലവും തകര്‍ത്താലോ എന്നാലോചിക്കുന്നതിനിടയില്‍ ഒരശരീരി മുഴങ്ങി." ഈ അശരീരി മുഴങ്ങിയില്ലാരുന്നു എങ്കില്‍ പാവം ലെതീഫിന്റെ കാര്യം എന്താകുമായിരുന്നു ഹോ ആലോചിക്കാന്‍ പോലും വയ്യ
    കണ്ണൂരാന്‍ എവിടെ ചെന്നാലും ഗുലുമാലുകള്‍ കൂടെയുണ്ടാവും അല്ലെ തീ വെപ്പ് ,കൊലപാതകം [ താറാവിനെ ],
    വാഹനം നശിപ്പിക്കല്‍ ,അടി നാഭി കലക്കല്‍, എക്സ്ട്രാ..എക്സ്ട്രാ..പിന്നെ ഒരു ഒളിച്ചോടലും..എന്റെ കണ്ണൂരാനെ ഒന്ന് കാണാന്‍ പറ്റുമോ ഈ അവതാരത്തെ ?.... കൊതി കൊണ്ട് പറഞ്ഞു പോയതാ ..വെല്‍ഡെന്‍ ബോയ്‌ ...

    ReplyDelete
  57. നിസ്സഹായതയുടെ കൊടുമുടി കയറി ഒരിക്കലും താഴേക്ക്‌ ഇറങ്ങാന്‍ കഴിയാതെ അവിടുത്തെ മഞ്ഞു പാളികള്‍ക്കുള്ളില്‍ ജീവിതം ഹോമിച്ച അനേകരെ പരിചയമുള്ള ഒരു പ്രവാസിക്ക് ഈ നര്മതെകാല്‍ ഈ വേദനയുടെ കനലുകള്‍ ആവും കൂടുതല്‍
    ചിന്തനീയം .അഭിനന്ദനങ്ങള്‍ ..

    ReplyDelete
  58. കണ്ണൂരാന്റെ ഉള്ളിലെ നല്ല മനസ്സാണ് എനിക്കീയെഴുത്തിലൂടെ ദർശിക്കുവാൻ സാധിച്ചത്....
    നർമ്മരസത്തിലൂടെ അനേകം പ്രവാസികളുടെ അടിമപ്പണികളുടെ ഒരു നഖചിത്രം കൂടി ഇതിലൂടെ അവലോകനം ചെയ്തതിൽ അഭിനന്ദനം കേട്ടൊ

    ReplyDelete
  59. നല്ല രസമുള്ള പോസ്റ്റായിരുന്നു. വായിച്ചു നല്ലവണ്ണം ചിരിച്ചു. നല്ല വായന സമ്മാനിച്ചതിന്‌ നന്ദി :)

    ReplyDelete
  60. വളരെ രസകരവും അതിലേറെ ചിന്തിപ്പിക്കുനതുമായ പോസ്റ്റ്‌ .....താങ്ക്സ് കണൂരാന്‍....

    ReplyDelete
  61. കണ്ണൂരാനെ... ഇങ്ങള് കലക്കി.
    എന്ന്...
    തലശ്ശേരിയൂരാന്‍.

    ReplyDelete
  62. ഇന്നലെ കമ്പ്യൂട്ടർ പിണക്കത്തിലായിരുന്നു. അതുകൊണ്ട് വായിയ്ക്കാൻ വൈകി.
    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ. ഒരുപാട് വരികളുണ്ട് ഈ പോസ്റ്റിൽ കണ്ണ് നനയിയ്ക്കുന്നവയായി.
    ഇഷ്ടപ്പെട്ടു പോസ്റ്റ്.
    എല്ലാ നന്മകളും എന്നുമുണ്ടാകട്ടെ.......

    ReplyDelete
  63. ജ്ജ് ആളൊരു പുലി തന്നേണല്ലോ....അഹങ്കാരമൊക്കെ മാറി നല്ല കുട്ടിയായല്ലേ...എവിടെ ...വടക്കുനോക്കിയന്ത്രം......

    ReplyDelete
  64. നര്‍മ്മത്തില്‍ കൂടിയാണെങ്കിലും പൊള്ളുന്ന സത്യങ്ങള്‍ ഒരു പാട് പറഞ്ഞു... കഞ്ഞി വെച്ച്, അത് കുടിക്കാന്‍ സമയമാകുമ്പോള്‍ കൊച്ചമ്മമാര്‍ വന്നു ഷോപ്പിങ്ങിനും മറ്റും വിളിച്ചു കൊണ്ട് പോകുന്ന ഗതികേട് ഒരു പാട് പറഞ്ഞിട്ടുണ്ട് ചില ഹൌസ് ഡ്രൈവര്‍മാര്‍...അതിലേക്കു ഒന്ന് കൂടി...

    ReplyDelete
  65. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കണ്ണൂരാന്‍ ശൈലിയില്‍ ഉള്ള ഹൃദ്യമായ പോസ്റ്റ്...

    ReplyDelete
  66. കണ്ണൂരാനെ കലക്കി! രണ്ടും മൂന്നും തവണ വായിച്ചിട്ടും മതിയാവുന്നില്ല. അടുത്തത് വേഗം പോസ്റ്റുമല്ലോ?

    ReplyDelete
  67. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  68. പൊള്ളുന്ന സത്യങ്ങള്‍ !!,അഹങ്കാരമൊക്കെ മാറിയല്ലോ ?:)

    ReplyDelete
  69. നര്‍മ്മത്തില്‍ പൊതിഞ്ഞതെങ്കിലും സത്യത്തിന്റെ കയ്പ്പ് തുറന്ന് കാട്ടുന്ന എഴുത്ത്.ആശംസകള്‍.

    ReplyDelete
  70. ആ ഒന്‍പതു ദിവസം ലതീഫിനു പകരം നില്ക്കാന്‍ തയ്യാറായത് കൊണ്ട് മുന്‍പേ അഹങ്കാരി ആയിരുന്നു എന്ന് വിശ്വസിക്കുന്നില്ല .പക്ഷെ ഇനി ഇത്തിരി അഹങ്കാരം ആകാം. ഇതിലും കുറെ കടുത്ത അനുഭവങ്ങള്‍ ആയിരിക്കാം ബെന്യാമിന്‍ "ആട് ജീവിതം" എഴുതിയതിനും പിന്നില്‍. നന്നായി.

    ReplyDelete
  71. നന്നായിരിക്കുന്നു പോസ്റ്റ്‌ :)))

    ReplyDelete
  72. every ...........has a day... (lol)
    think that was a grace from Almighty to teach you some thing

    nice writing dear friend..

    ReplyDelete
  73. അന്യ നാട്ടില്‍ ചെന്ന് ജോലിചെയ്യുന്ന
    അനേകായിരം പ്രവാസികളെ ഒരു തരത്തില്‍ അല്ലങ്കില്‍
    മറ്റൊരു തരത്തില്‍ ഓര്മ്മിക്കുന്ന പോസ്റ്റ്.
    തമാശയിലൂടെ മനസ്സില്‍ തീകൊളുത്തുന്ന എഴുത്ത്.
    പോസ്റ്റ് നന്നായി. അഭിനന്ദനങ്ങള്‍..

    ReplyDelete
  74. This comment has been removed by the author.

    ReplyDelete
  75. തമാശയിലൂടെ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കെ പെട്ടെന്നുള്ള ആ ട്വിസ്റ്റ്‌ ,ഇതാണ് കണ്ണൂരാന്‍ മാജിക്‌.
    തമാശയിലൂടെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും ഉമ്മയെക്കുറിച്ച് പറഞ്ഞ ആ ഭാഗം തന്നെയാണ് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ .
    അഭിനന്ദനങ്ങള്‍.

    ReplyDelete
  76. കുറെ ചിരിച്ചു എന്റെ കണ്ണൂരിക്ക...ആ തള്ളയെ പിന്നെ കണ്ടിട്ടില്ലല്ലോ അല്ലെ ?
    ഞാനും പുതിയ ഒരു പോസ്റ്റു ഇട്ടിട്ടുണ്ട് ..എന്റെ വല്യുംമയെ കുറിച്ച്
    സമയം കിട്ടുമ്പോള്‍ വന്നു വായിക്കണേ ഇക്കാ ...

    ReplyDelete
  77. കണ്ണൂരാന്റെ പഴയ പോസ്റ്റുകള്‍ മുഴുവന്‍ ഒരു ദിവസം ഇരുന്നു വായിച്ചിരുന്നു.. പിന്നെ വന്നു നോക്കിയപ്പോ പുതിയ പോസ്റ്റ്‌ ഒന്നും കണ്ടില്ല.. ഇന്നിപ്പോ ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തു വീണ്ടും കണ്ടു പിടിച്ചതാ.. നിരാശനായി മടങ്ങേണ്ടി വന്നില്ല. ഗള്‍ഫിലെ അനുഭവങ്ങള്‍ ഒരു ഒന്നൊന്നര അനുഭവം തന്നെയാ.. നാട്ടില്‍ നിന്നും ലേശം അഹങ്കാരത്തോടെ വരുന്ന നമുക്കൊക്കെ ജീവിതം പഠിക്കാനുള്ള ഒരു പാഠശാല..

    ReplyDelete
  78. അല്ലാ ഒരു സംശയം? ഹയവാന്‍ എന്നു പറഞ്ഞാല്‍ മൃഗം എന്നല്ലെ?....ആ കൂറ്റന്‍ തള്ളയുടെ പള്ളകീറി തലച്ചോറും തള്ള കഴിച്ച നെയ്ച്ചോറും ഞാന്‍ പുറത്തെടുക്കുമായിരുന്നു!.......
    അപ്പോള്‍ തലച്ചോര്‍ പള്ളക്കകത്താണോ? ഏതായാലും ആ 9 ദിവസത്തെ അനുഭവം ജീവിതത്തില്‍ ഒരു പക്വത വരാന്‍ സഹായിച്ചിരിക്കുമെന്നു കരുതാം.കൊണ്ടും കൊടുത്തും ശീലമുള്ളത് കൊണ്ട് നന്നായി!

    ReplyDelete
  79. @ സുലേഖ & മുഹമ്മദ്കുട്ടി:
    'ഹയവാന്‍' എന്നാല്‍ മൃഗം, ജീവി എന്നൊക്കെത്തന്നെയാണ് അര്‍ത്ഥം. ഇവിടെ ആ വാക്കിന് കണ്ണൂരാന്‍ കാണുന്ന അര്‍ത്ഥമാണ് നല്‍കിയിരിക്കുന്നത്.
    'ആ കൂറ്റന്‍ തള്ളയുടെ പള്ളകീറി തലച്ചോറും തള്ള കഴിച്ച നെയ്ച്ചോറും' എന്നത് പ്രാസമൊപ്പിച്ചുള്ള ഒരു കണ്ണൂരാന്‍ പ്രയോഗമാണ്. ഇരിക്കട്ടെ മലയാള ഭാഷയ്ക്ക്‌ കണ്ണൂരാന്റെ വകയായി ഇങ്ങനെ ചില പ്രയോഗങ്ങള്‍!

    ReplyDelete
  80. ഭാഷയിൽ ഇത്തിരി നിയന്ത്രണം കൂടി ആയിക്കൂടെ ..തമാശകൂടിപ്പോയി വിഷയത്തിന്റെ ഗൌരവം ചിലയിടങ്ങളിൽ നഷ്ടപ്പെടും പോലെ . നല്ലത്

    ReplyDelete
  81. കലക്കി മാഷെ

    ക്രിസ്തുമസ് പുതുവത്സരാശംസകള്‍

    ReplyDelete
  82. സ്റ്റീല്‍വൂള്‍ ഉപയോഗിച്ചായിരുന്നു തള്ളയുടെ BMW കഴുകിയത്.

    നിന്നെ അവര് ജീവനോടെ വിട്ടല്ലോ ....
    കൊള്ളാം മച്ചൂ

    ReplyDelete
  83. ഹാസ്യത്തിലൂടെ ഗൌരവം പകര്‍ന്ന എഴുത്തിന് ഭാവുകങ്ങള്‍.

    ReplyDelete
  84. നര്‍മം നിറഞ്ഞ വാക്കുകള്‍ കൂടെ ഗൌരവവും....

    ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം.

    എനിക്കും പറയാനുള്ളത് അമ്മയെ ക്കുറിച്ച് ........
    http://ranipriyaa.blogspot.com

    ReplyDelete
  85. അഹമ്മദാജീടെ മോന്‍ അവസാനം ചെയ്തതു ശരിയായില്ലട്ടൊ...........വിശ്വാസവഞ്ചനയല്ലെ അത്..............:)

    ReplyDelete
  86. ohhhh enikuvayya ente maashe vayichu kazhinajtharinjilla gambeeramayi avatharipichu sharikkum paranjal kandukondu vayicha oru anubhavam eganeyanu ethinu comment ezhuthendathu maashhe......

    ReplyDelete
  87. ഗംഭീരമായി...കുറെ നാളായി ഞാന്‍ കാത്തിരിക്കുന്നു..കാത്തിരുന്നത് വെറുതെയായില്ല..

    ReplyDelete
  88. ചിരിയിലൂടെ, ജീവിത യഥാർത്ഥ്യങ്ങളിലൂടെ നന്മയുടെ കിരണങ്ങൾ വാരി വിതറുന്ന മനോഹരമായ ഒരു പോസ്റ്റ്..കണ്ണൂരാനു എല്ലാവിധ നന്മയും നേരുന്നു..

    ReplyDelete
  89. നന്നായിരിക്കുന്നു... My wishes!!!!

    ReplyDelete
  90. ആ തള്ളേടെ ചീത്ത പറച്ചിലും തന്റെ ഓടഡാ ഓട്ടവും ഒര്ത്തിട്ടാ ഞാന്‍നിപ്പോ ചിരിക്കുന്നേ. താറാവിനെ കൊന്ന പോലെ അറബിയെയും അറബിചിയെയും കൊന്നില്ലല്ലോ. അവര്‍ രക്ഷപെട്ടു. ഞങ്ങള്‍ ഇത് വായിച്ചു കഷ്ടപെടുകേം ചെയ്യുന്നു. അല്ല കണ്ണൂരാനെ, ഷെഡ്‌ല്‍ പോകുമ്പോള്‍ അങ്ങനെയൊക്കെ ച്ന്തിച്ചത് തള്ളയല്ലേ, ഇയാളല്ലല്ലോ?
    ഗംഭീരനായി മച്ചൂ.
    നാസര്‍-clt.

    ReplyDelete
  91. >>അയല്‍വാസികളായ അറബികളും മറ്റും ചേര്‍ന്ന് തീ അണക്കുമ്പോള്‍ 'ഒരു തീ പോലും സഹിക്കാന്‍ പറ്റാത്ത വര്‍ഗ്ഗമെന്നു' മനസ്സിലോര്‍ത്ത് മാറിനിന്ന എന്നെച്ചുണ്ടി തള്ള പൂരപ്പാട്ട് പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. ആകെമൊത്തം കത്തിക്കരിഞ്ഞത് ആ മരത്തിന്‍റെ ഒരു ഭാഗം മാത്രമാണല്ലോ എന്ന നിരാശയിലായിരുന്നു ഞാനപ്പോള്‍!>> കണ്ണൂരാനെ തകര്‍ത്തു. നേരില്കാനുന്ന പോലെ.
    ജുമൈറയില്‍ വരൂ. കാശുകാരായ അറബികളുടെയും ഇന്ഗ്ലീശുകാരുടെയും വീടുകള്‍ ഇഷ്ട്ടം പോലെയുണ്ടിവിടെ. നമുക്കിവിടെ തീ യിട്ടു കളിക്കാലോ. എന്താ പോരുന്നോ?

    ReplyDelete
  92. This comment has been removed by the author.

    ReplyDelete
  93. >>>ആലോചിച്ചപ്പോള്‍ ഒരു ബുദ്ധി തോന്നി. ഇലകള്‍ കൂട്ടിയിട്ട് തീ കൊടുക്കുക. വീട്ടില്‍ സരോജിനിയേച്ചി അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. പിന്നെ അമാന്തിച്ചില്ല. അന്ന് വൈകിട്ട് ചപ്പു-ചവറുകള്‍ വാരിക്കൂട്ടി തീയിട്ടു. അരികില്‍ വലിയൊരു കമ്പുമായി ഞാന്‍ നിലയുറപ്പിച്ചു.

    തീ ആളിപ്പടര്‍ന്നു. ഹായ് എത്ര മനോഹരമായ അഗ്നിജ്വാലകള്‍! നമ്മുടെ നാട്ടിലെ തീയോന്നും ഒരു തീയല്ല. അറബ്നാട്ടിലെ തീയാണ് തീ! തീയുടെയും പുകയുടെയും ആലിംഗനങ്ങള്‍ ആസ്വദിക്കേ മതിലിനപ്പുറത്തെ അറബിവീട്ടില്‍ നിന്നും നിലവിളികേട്ട് ഞാനങ്ങോട്ടു നോക്കി.
    >>>>
    എന്റെ പോന്നു കണ്ണൂരാനെ .............. ഈ സീന്‍ നേരിട്ട് കാണുന്നത് പോലുണ്ട്. ചിരിച്ചു ചിരിച്ചു കട്ടിലില്‍ നിന്നും ഞാന്‍ താഴെപോയി . ലാപ്ടോപ് താഴെ വീനായിരുന്നെങ്കില്‍ ഞാന്‍ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തേനെ.
    ഇനിയും ഉണ്ടോ ഇത് പോലെ ഉള്ള അനുഭവങ്ങള്‍ . കാത്തിരിക്കുന്നു .....

    ReplyDelete
  94. ഓപ്പണ്‍ ദി ഡോര്‍ യാ ഹയവാന്‍.."

    ആര് പറഞ്ഞു തള്ളക്ക് വിവരമില്ലെന്ന്‍
    ഒറ്റ നോട്ടത്തില്‍ തന്നെ പുള്ളിക്ക് കാര്യം പിടി കിട്ടി
    ബൂ ലോകത്തെ "പുലി" എന്ന്‍ ഹംസക്ക പറഞ്ഞു കേട്ടു
    മരു ഭൂമിയില്‍ തീ കായാന്‍ വന്ന ഈ പുലിക്ക് മാമ വിളിച്ച പേര് തന്നെയാ നല്ലത്
    യാ ഹയവാന്‍... കീപ്‌ ഇറ്റ്‌ അപ്

    ReplyDelete
  95. കണ്ണൂരാനെ,
    നിരന്തരം വരുന്ന താങ്കളുടെ മെയിലുകള്‍ അവഗണിച്ചതായിരുന്നില്ല.
    കഴിഞ്ഞ കുറച്ചു മാസങ്ങളായി നാട്ടിലായിരുന്നു. ബ്ലോഗിലേക്ക് ക്ഷണിച്ചു കൊണ്ട് കിട്ടുന്ന മെയിലുകള്‍ നോക്കാനോ പോസ്റ്റുകള്‍ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല. പഴയ ജോലിയില്‍ നിന്നും പുതിയതിലേക്ക് മാറുന്നതിന്റെ തിരക്കുകളും ഉണ്ടായിരുന്നു.

    അതീവ ഗൌരവം അര്‍ഹിക്കുന്ന ഒരു വിഷയത്തെ താന്കള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു ഈ പോസ്റ്റില്‍. അറബികളുടെയും ഇതര വിദേശികളുടെയും വീടുകളില്‍ ഹദ്ധാമയായും (Housemaid)ഡ്രൈവെറായും ജോലി ചെയ്യുന്ന എത്രയോ ജന്മങ്ങളുടെ കണ്ണുനീരിന്റെ ഉപ്പുരസമുണ്ട് ഇതില്‍.
    ആരും കാണാതെ പോകുന്ന അവരുടെ സങ്കടങ്ങള്‍ നേരിട്ട് അനുഭവിക്കുകയും അത് എല്ലാവര്ക്കും മനസ്സിലാകുന്ന,ഇഷ്ട്ടപ്പെടുന്ന ഭാഷയില്‍ പോസ്റ്റുകയും ചെയ്ത താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഭാവുകങ്ങള്‍.

    ReplyDelete
  96. സെഞ്ചറി കമന്റ്‌ എന്റെ വക

    അറബി വീടുകളില്‍ പണിയെടുക്കുന്നവരുടെ
    ദുരിതങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ കണ്ണൂരാന്റെ
    പോസ്റ്റ് മനോഹരം...എനിക്കു നര്‍മ്മത്തേക്കാളുപരി ഒരു വേദനയാണു തോന്നിയത്...
    തുച്ഛമായ വരുമാനത്തിനു അറബികളുടെ
    ആട്ടും തുപ്പുമേറ്റ് കഴിയുന്നവര്‍ ഒരുപാടുണ്ട്...അതിലെന്റെ ഒരു കൂട്ടുകാരനുണ്ടായിരുന്നു.
    അറബിവീട്ടിലെ യാതനകള്‍(അത് എല്ലാതരത്തിലും)ഒരുപാട് അനുഭവിച്ച വ്യക്തി.
    ഈ പോസ്റ്റ് വായിക്കുമ്പോള്‍ എന്റെ മനസില്‍ അവനായിരുന്നു...ഇപ്പോ എവിടെയാണെന്നറിയില്ല...
    വര്‍ഷങ്ങള്‍ക്ക് മുമ്പ് അവന്‍ ഇവിടം വിട്ടു പോയി...

    ReplyDelete
  97. ഒന്നിനൊന്നു കേമam

    ReplyDelete
  98. ഈ ബ്ലോഗ്‌ കുരെപ്രാവ്ശ്യം വായിച്ചു കേട്ടോ. അറബീടെ വീട്ടിനു തീ കൊടുത്തതിരുന്നെന്കില്‍ ബ്ലോഗ്‌ഴുതാന്‍ കണ്ണൂരാന്‍ ഉണ്ടാവില്ലാര്‍ന്നു. ഇയാളില്ലാതെ പിന്നെന്തു ബ്ലോഗാ മാഷേ. ഹംസക്കന്റെ പോസ്റ്റ്‌ വായിച്ചു സന്കടായി.ഇവിടെതിയപ്പോള്‍ ഹാപ്പി. അറബീടെ വീട്ടീന്നു മുങ്ങിയിട്ട് പിന്നെവിടാ പോങ്ങിയെ?

    പിന്നെ ഹയവാന്‍ എന്നാല്‍ മൃഗം എന്നല്ല. ജീവി എന്നാണു കേട്ടോ.

    ReplyDelete
  99. >>> ഒരു നിമിഷം! ഇടനെഞ്ചിലെവിടെയോ ഒരു കൊള്ളിയാന്‍ മിന്നി.

    ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!

    എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇയാളെ സഹായിക്കാന്‍ വേണ്ടിയായിരിക്കണം പടച്ചോന്‍ തിടുക്കപ്പെട്ടെനിക്ക് ഡ്രൈവിംഗ് ലൈസെന്‍സ് ശെരിപ്പെടുത്തിത്തന്നത്. മദ്ധ്യവയസ്ക്കനായ ഇയാളുടെയും കൌമാരക്കാരനായ എന്‍റെയും ഉമ്മ, 'മാതൃത്വം' എന്ന മഹനീയ പദങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. ഞാന്‍ സമ്മതിച്ചു. അയാള്‍ക്കൊപ്പം ഒരു അറവുമൃഗത്തെപ്പോലെ ബാര്‍ബര്‍ ഷോപ്പില്‍ ചെന്ന് കഴുത്ത് നീട്ടിക്കൊടുത്തു.

    വര്‍ഷങ്ങളായി ഹെയറോയിലും ഹെയര്‍ക്ക്രീമും ഉപയോഗിച്ച് വളര്‍ത്തിവലുതാക്കി ഒതുക്കിനിര്‍ത്തിയ എന്‍റെ തലമുടികള്‍ ഓരോന്നായി നിലംപതിക്കുമ്പോള്‍ ഭൂമി പ്രകമ്പനം കൊണ്ടു! <<<

    പ്രിയ കണ്ണൂരാന്‍ ,

    ഇതല്ലേ ഈ പോസ്റ്റിന്റെ സത്ത. നര്‍മത്തിന്റെ പൊതിയില്‍ നല്‍കിയ ഈ വരികള്‍ ഇവിടെ വന്ന നൂറുക്കണക്കിനാളുകളോടൊപ്പം ഹൃദയത്തില്‍ തന്നെ സ്വീകരിച്ചിരിക്കുന്നു.

    വയസ് കഴിയും തോറും ഉമ്മയെന്ന വികാരവും തീവ്രമായി വരുന്നു. സൗഹൃദവും സ്‌നേഹവും കാരുണ്യവും വിളംബരം ചെയ്യുന്ന മഹത്തായ ഒരു സൃഷ്ടിനടത്താന്‍ കണ്ണൂരാനെ സഹായിച്ച ലത്തീഫിക്കക്ക് നന്ദി.

    ReplyDelete
  100. This comment has been removed by the author.

    ReplyDelete
  101. kannoooraan...vayichu kazinju alpa neram kannadachirirunnu 'ellam' onnu orkananu thonniyathu..ahmadaajide mon vedinalla blog vayanakarude,(oro 'ummayudeyum' makkaludae)nenjilanu thee koluthiyathu...!


    "എത്ര മനോഹരമായ അഗ്നിജ്വാലകള്‍! "

    ReplyDelete
  102. കുറച്ചധീകം കമെന്റണമെന്ന് വിചാരിച്ചിട്ടാ ഇന്നലെ വന്ന് വായിച്ച ശേഷം ‍ ഒന്നും മിണ്ടാതെ പോയത്.
    പക്ഷെ ഇന്ന് വന്ന് നോക്കിയപ്പോള്‍ ‍ എല്ലാരും കൂടി കണ്ണൂ‍രാനെയും പൊക്കിയെടുത്ത് എവിടേയൊക്കേയോ കൊണ്ട് പോയിരിക്കുന്നു.

    -നിനക്കിത് തന്നെ വേണമെടാ! അനുഭവിച്ചോ!

    സത്യം പറയാല്ലോ കണ്ണു, എനിക്ക് നിന്റെ ഈ സ്റ്റൈലന്‍ എഴുത്ത് പെരുത്തിഷ്ടാ.

    വളരെ സൂക്ഷിച്ച് ഉപയോഗിച്ചിരിക്കുന്ന ഭാഷ. ഊറിയൂറി വരുന്ന നര്‍മ്മത്തിന്റെ തിമിര്‍പ്പ്.സ്നേഹബന്ധങ്ങളുടെ കാണാക്കയര്‍ മുറുക്കങ്ങള്‍.....
    എല്ലാ‍റ്റിലുമുപരി സമയമെടുത്ത് ക്ഷമയോടെ ചെയ്തിരിക്കുന്ന എഡിറ്റിംഗ്.

    പറയാനിനിയുമുണ്ട്. അതെല്ലാം അടുത്തതിലേക്ക് മാറ്റി വയ്ച്ചിരിക്കുന്നു.
    സ്നേഹത്തോടെ,

    ReplyDelete
  103. ബ്ലോഗ്‌ സാമ്രാട്ട് കണ്ണൂരാന്റെ ബ്ലോഗില്‍ ഞമ്മളും ഒരു കമന്റ് ഇടട്ടെ. അതിശയിപ്പിക്കുന്ന ഈ ശൈലി കണ്ടു അജബ് ആവാനേ നമുക്ക് കഴിയൂ. ബാക്കിയെല്ലാം മറ്റുള്ളവര്‍ പറഞ്ഞു കഴിഞു. ആവര്‍ത്തന വിരസത കണ്ണൂരാണ് പത്യമല്ലെന്നു മനസ്സിലാക്കിയിട്ടുണ്ട്.

    ReplyDelete
  104. onpathu divasam onpathuvarshathe anubhavamenkil
    ee joli varshangalaayi chayyunna paavam house drivers ...
    good one.

    ReplyDelete
  105. ഇത് 'ആട് ജീവിതം' പോലെയുള്ള ഒരുഗ്രന്‍ സാധനം തന്നെ...എതായാലു ആ ഒമ്പത് ദിവസത്തെ ഒരു പോസ്റ്റില്‍ ഒതുക്കി, ലത്തീഫ് വരുന്നതിന്‍റെ തലേന്ന് തന്നെ തടിയെടുത്ത ആ രംഗം വരെ അനുഭവിച്ചത് കണ്ണൂരാനാനെങ്കിലും, അതൊന്നും വായനാ സുഖത്തെ ബാധിച്ചില്ല....ഹീ ഹീ ഹീ..

    ReplyDelete
  106. ഉമ്മ!ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി.
    എന്‍റെ കണ്ണുകളും ഈറനണിയിച്ചു.....

    oru puthiya vayanakkarante cheriya aashamsakal.....

    ReplyDelete
  107. ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!

    കണ്ണൂരാനെ, നിങ്ങളെയൊന്നു ഒന്ന് നേരിട്ട് കാണുവാന്‍ സാധിച്ചിരുന്നെങ്കില്‍. അമ്മയെപറ്റി എഴുതിയ വരികള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു. അമ്മയോട് നീതിപൂര്‍വ്വം ഒരിക്കലും ഞാന്‍ പെരുമാറിയിട്ടില്ല. ഒരു പാട് സങ്കടം വന്നു, കണ്ണുകള്‍ നിറഞ്ഞു. അതി ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ അമ്മയെക്കുറിച്ച്. മഹത്തായ വരികള്‍ എന്നേ എനിക്ക് ആത്മാര്‍ഥമായി പറയുവാന്‍ കഴിയൂ. അഭിനന്ദനങള്‍.

    "ഞാന്‍ പല്ലിറുമ്മിക്കൊണ്ട് ലത്തീഫിന്‍റെ അണ്ടര്‍ വേള്‍ഡ് നോക്കി. അവന്‍റെ അണ്ടിത്തോട്ടവും സത്യവാങ്മൂലവും ചുട്ട് കരിച്ചാലോ എന്നാലോചിക്കുന്നതിനിടയില്‍ ഒരശരീരി മുഴങ്ങി"

    മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഞാന്‍ ഒരു പാട് ചിരിച്ചു പോയേനെ. പക്ഷെ ചിരിച്ചു തുടങ്ങുമ്പോഴേക്ക്...ഉമ്മയെപറ്റിയുള്ള പരാമര്‍ശങ്ങള്‍....

    വളരെ വളരെ നന്നായി...

    സ്നേഹത്തോടെ അശോക്‌

    ReplyDelete
  108. കണ്ണൂരാനെ ഞാന്‍ വായിച്ചടാ .
    ഭൂലോകത്തെ കണ്ണൂരിന്റെ അഭിമാനമാടാ നീ ...
    ഇത്ര ട്രാന്‍സ്പെരെന്റ് ആയി കാര്യം പറയാന്‍ ഈ ഭൂലോകത്ത് ആരാടാ ഇവിടെയുള്ളത് |||||???

    ReplyDelete
  109. ഓരോ അനുഭവങ്ങള്‍ ആല്ലേ . കഥകളും വാര്‍ത്തകളും ധാരാളം ഉണ്ടായിട്ടുണ്ടല്ലോ .അത് കണ്ണൂരാന്‍ ശൈലിയില്‍ വിരിഞ്ഞപ്പോള്‍ നന്നായി .

    കണ്ണൂരെ ജയില് നല്ല സുഖമാണോ :)


    അമ്മമാരേം ഉമ്മമാരേം കയ്യിലെടുത്തല്ലേ :)

    ReplyDelete
  110. ഞാനൊരു ക്മന്റിട്ടതു കാണുന്നില്ലല്ലോ... ഒന്നു കൂടി കമന്റാം..
    പതിവു കണ്ണൂരാന്‍ ശൈലി വിടാതെ ചിരിപ്പിച്ചു ചിന്തിപ്പിച്ച
    പോസ്റ്റ്.. അറബ് വീടുകളിലെ യാതനകളും രോദനങ്ങളും
    ഒരു പാടു കേട്ടിട്ടുണ്ടെങ്കിലും അതു അനുഭവിച്ച് മനസ്സിലാക്കാന്‍
    യോഗമുണ്ടായല്ലോ..സുഹ്രൃത്തിന് വേണ്ടി ചെയ്ത ഈ സഹായം
    കണ്ണൂരാന്റെ നല്ല മനസ്സ് ഏടുത്തറിയിക്കുന്നു..’ഉമ്മയെക്കുറിച്ചുള്ള
    ആ വാക്കുകള്‍ എല്ലാരെയും പോലെ എനിക്കും വളരെ നന്നായി
    ഇഷ്ടപ്പെട്ടു

    ReplyDelete
  111. ഒരേസമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള കഴിവ് അപാരമെന്നു പറയാതെ വയ്യ. ചിരിപ്പിക്കാനുള്ള വകയൊരുക്കുമ്പൊഴും വായിച്ചു പോകുന്നവര്‍ക്കെല്ലാം 'അമ്മ' എന്ന വികാരം പകര്‍ന്നു നല്‍കുന്നുണ്ട് ഈ പോസ്റ്റിലൂടെ.
    ഉപനിഷത്തുകളില്‍ (മാതാപിതാ ഗുരു ദൈവം) 'അമ്മ'യുടെ സ്ഥാനം ദൈവത്തിനും ഗുരുവിനും പിതാവിനും മുന്നേയാണ്. ഇസ്ലാമില്‍ മാതാവിന്‍റെ കാല്‍പാദത്തിനടിയിലാണ് സ്വര്‍ഗ്ഗം. ഉമ്മയോട് "ഛെ" (ഫ ലാ തകുല്ലഹുമാ ഉഫ്ഫിന്‍") എന്ന് പോലും പറഞ്ഞുപോകരുതെന്ന് ഖുര്‍ആന്‍ താക്കീത് നല്‍കുന്നുണ്ട്. മനുസ്മ്രിതിയിലെ സൂക്തം നോക്കുക:

    "യത്രനാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവതാ:
    യത്രയ് താസ്ത്വവമന്യന്തേ, സര്‍വാസ്ത ത്രാഫലാ:ക്രിയ"

    (എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ, അവിടെ ദേവന്മാര്‍ സന്തോഷിക്കുന്നു. എവിടെ അവര്‍ അപമാനിക്കപ്പെടുന്നുവോ, അവിടെ സര്‍വ്വ കര്‍മ്മങ്ങളും നിഷ്ഫലമാകുന്നു)

    (ഒരുവേള പലര്‍ക്കും) സ്വന്തം മാതാവിനെ കരഞ്ഞുകൊണ്ടോര്‍ക്കാന്‍ നിമിത്തമായ കണ്ണൂരാന് അഭിനന്ദനങ്ങള്‍.

    OMR

    ReplyDelete
  112. ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!

    :0)

    ReplyDelete
  113. ആരാണാവോ ഈ അഹമ്മദാജി..... :)

    ReplyDelete
  114. കണ്ണൂരാന്‍ സാറേ അടി പൊളി ആയിട്ടോ!
    പിന്നെ ഉമ്മയെകുറിച്ചുള്ള വരികള്‍ മനസ്സില്‍ ഒരു നീറ്റല്‍ ഉണ്ടാക്കി....

    ReplyDelete
  115. ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍."

    ReplyDelete
  116. @ രമേശ്‌ ഭായീ, ഉദ്ഘാടനത്തിനും അഭിപ്രായത്തിനും നന്ദി. അഹങ്കാരമില്ല. അഭിമാനം ആവോളമുണ്ട്.

    @ സിയാ: രണ്ടു തേങ്ങക്ക് നാല് നന്ദി. സ്പോഞ്ചിനകത്ത് സ്ടീല്‍വൂള്‍ വച്ചായിരുന്നു കഴുകിയത്. ജോലി മുറുകിയപ്പോള്‍ സ്പോന്ച്ചും സ്ടീല്‍വൂളും വേറെ വേറെയായി. ഫലത്തില്‍ ബോടിക്ക് സ്ക്രാച് വീണു കുളമായി. മാമയുടെ തെറി കേട്ടപ്പോള്‍ സമാധാനമായി.

    @ ജുനൈത്: പോസ്റ്റ്‌ ഉപകാരമായി എന്നറിയുന്നതില്‍ ഹാപ്പി.

    @ സിധീക്ക്: ഉമ്മ/അമ്മ നമുക്ക് അനുഗ്രഹമാണ്. അവരെ സ്നേഹിക്കുമ്പോള്‍ നമ്മള്‍ മക്കളുടെ ജീവിതം ധന്യമാകുന്നു.

    @ ചെമ്മാട്: ഈ പോസ്റ്റിലെ, എല്ലാവരും നെഞ്ചിലേറ്റിയ ആ വാക്കുകള്‍ എഴുതിത്തീര്‍ക്കാന്‍ 45 second പോലും വേണ്ടി വന്നില്ല. കാരണം, എന്റെ മാതാപിതാക്കള്‍-ഗുരുനാഥന്മ്മാര്‍ ജീവിക്കുന്നത് എന്റെ ഹൃദയത്തിലാണ്. ആവശ്യമുള്ളപ്പോള്‍ അവരെക്കുറിച്ചുള്ള വാക്കുകള്‍ പുറത്തെടുക്കുന്നു എന്ന് മാത്രം.

    @ അലി: പലപ്പോഴും പലയിടത്തും കുശ്മാണ്ടിത്തള്ളമാര്‍ ജയിക്കുന്നു. പാവം പാവം ലത്തീഫുമാര്‍..!

    @ ഹംസു: പുലിയായാലും പൂച്ചയായാലും ഉമ്മയാണ് താരം. മാതാവിനെക്കാള്‍ മറ്റെന്തുണ്ട് നമുക്ക് പ്രിയപ്പെട്ടതായിട്ട്..!

    @ ജാസ്മിക്കുട്ടി: ഈ പോസ്റ്റ്‌ സീരിയസ്സ് ആയിട്ടാണ് എഴുതിയത്. ഇത്താന്റെ വികാരഭരിതമായ വാക്കുകള്‍ക്കു പെരുത്ത്‌ നന്ദി.

    ReplyDelete
  117. @ വായാടി: നന്ദി പ്രിയേ നന്ദി. മറ്റുള്ളവരില്‍ നന്മ ആഗ്രഹിക്കുന്നത് പോലും നമുക്ക് ഗുണമായ്‌ ഭവിക്കുന്നു.

    @ മിനി ടീച്ചര്‍: മനം പോലെ മങ്ഗല്യം! സമയം പോലെ പോസ്റ്റ്‌.

    @ ശുകൂര്‍: നന്ദി. ഹയവാന്‍ എന്നാല്‍ ജീവി എന്നാണു. വരത്തന്മാരും ജീവികളാണല്ലോ. ഹേത്..!

    @ ശ്രീ: നന്ദി

    @ നുറുങ്: ഹാരൂന്ക്ക നാട്ടുകാരാ, സല്യൂട്ട് സ്വീകരിക്കുന്നു. നേരിട്ട് കാണുമ്പോള്‍ തിരിച്ചു തരാം.

    @ മെയ്‌ഫ്ലവര്‍: ഇത്തയെ പോലുള്ള സ്നേഹനിധികളായ നാട്ടുകാര്‍ ബ്ലോഗിലുള്ളത് കൊണ്ടാ കണ്ണൂരാന്‍ തിളങ്ങുന്നത്.

    ReplyDelete
  118. @ കൊലുസ്: മോളേ മുത്തേ, പിണങ്ങല്ലേ. ഹംസക്ക നിര്‍ബന്ധിച്ചപ്പോള്‍ രാത്രി തന്നെ പബ്ലിഷ് ചെയ്യുകയായിരുന്നു. മുയലിനെ പിടിക്കാന്‍ പോയത് കൊണ്ട് ആദ്യ കമന്റിടാന്‍ മൂപ്പര്‍ക്കും കഴിഞ്ഞില്ല!

    @ ബിഗു: നന്ദി.

    @ നിര്വിളാകന്‍: ചതിയില്‍ പെട്ട് എത്രപേര്‍ ജയിലുകളില്‍ ഉണ്ടാവും ദൈവമേ. ബാബുവിനെ സഹായിക്കൂ.

    @ ദിവാരേട്ടന്‍: സാറേ ക്ഷെമി. തേങ്ങ വരട്ടെ. വാപ്പന്റെ കൊപ്പ്രക്കളത്തില്‍ വരവ് വെയ്ക്കാലോ.

    @ ഹഫീസ്‌: നന്ദി. ചിരിപ്പിക്കാന്‍ മാത്രമല്ല, ചിന്തിപ്പിക്കാനും കൂടിയാ കണ്ണൂരാന്‍ പോസ്ടിടുന്നതെന്ന് ഇപ്പൊ മനസ്സിലായില്ലേ.

    @ ജുവൈരിയ: അന്നെ ദിവസം ഇന്തോനേഷ്യയില്‍ ഭൂകമ്പം ഉണ്ടായതായി പിന്നീട് അറിയാന്‍ കഴിഞ്ഞു. ഹ്ഹ്ഹ്ഹ്!

    @ ഒരു യാത്രികന്‍: നന്ദി വിനുവേട്ടാ നന്ദി.

    @ തണല്‍: ടീച്ചറെ നന്ദി. ഹംസക്ക പറഞ്ഞതില്‍ തെറ്റില്ല. വന്നതിനും പറഞ്ഞതിനും നന്ദി.

    ReplyDelete
  119. @ ഉമ്മു: അമ്മാരിന്റെ പേരിലാ ഉമ്മൂന്റെ കളി. അല്ലെ! കമന്റിനും കണ്ണൂരാനോടുള്ള സ്നേഹത്തിനും expiry date പാടില്ല കേട്ടോ.

    @ Anya: thanks for your visit.

    @ ജുജൂസ്: ഹ..ഹ..ഹാ.. സത്യമാണ് നിങ്ങള്‍ പറഞ്ഞത്.

    @ സാബി: പുതിയ പോസ്റ്റുമായി വേഗം വരാം.

    @ ജിശാധ്: അതേടാ. അനുഭിച്ചത് ഞാന്‍. അതുകൊണ്ട് ഓസിക്ക് നിനക്കും ഇതീന്ന് പഠിക്കാനായല്ലോ.

    @ ഉമേഷു: ഒരു തെങ്ങ് കൂടി സംഭാവന ചെയ്യാമായിരുന്നല്ലോ ഭായീ.

    @ സുലേഖ: എന്നെക്കുറിച്ച് തള്ളക്ക് തോന്നും മുന്‍പേ എനിക്ക് തള്ളയെപറ്റി അങ്ങനെ തോന്നി. (ഹമ്പട ഞാനേ..)

    @ ചാണ്ടിക്കുഞ്ഞു: കുഞ്ഞുങ്ങള്‍ക്ക്‌ എന്തൊക്കെ കേട്ടാലും അതിശയം ബാക്കിയാകും. ഇത് ഫിക്ഷന്‍ അല്ല കുഞ്ഞേ!

    @ the man to walk..: നന്ദി.

    @ വേങ്ങര: രാജേട്ടാ, ഹൃദയം തുറന്നുള്ള വാക്കുകള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി.

    @ ആളു: വല്ലഭനു പുല്ലുമായുധം എന്ന സ്ഥിതിയിലാ ഇത് പോസ്ടിയത്.

    ReplyDelete
  120. @ വഴിപോക്കന്‍: ഈ പോസ്റ്റില്‍ ഹൃദയ രക്തമുണ്ട്. അതുകൊണ്ടാ ചില വരികള്‍ വായനക്കാരുടെ നെഞ്ചില്‍ തറച്ചത്.

    @ ജയന്‍ ഏവൂര്‍: നന്ദി വൈദ്യരെ.

    @ പാവപ്പെട്ടവന്‍:

    @ വീക്കെ: ഇത് 'അക്കിടി'യല്ല യാദ്രിശ്ചികമായി ഉണ്ടായൊരനുഭാവമാണ് മാഷേ.

    @ ചെറുവാടി: വായനക്കും അഭിപ്രായത്തിനും ശുക്റന്‍.

    @ മനോരാജ്: ആ തള്ളയെ കണ്ടപ്പോഴേ അവരുടെ സ്വഭാവം എനിക്ക് മനസ്സിലായിരുന്നു. പക്ഷെ ഏഴു വര്‍ഷത്തോളമായി ലത്തീഫിക്ക കുടുംബം പോറ്റാന്‍ അവരെ സഹിക്കുമ്പോള്‍ ഒരു പത്ത് ദിവസമെങ്കിലും അയാളെ സഹായിക്കാന്‍ എനിക്ക് കഴിയേണ്ടതല്ലേന്നു തോന്നി.
    ഇത്തരം തള്ളമാരെ/തന്തമാരെ/വീട്ടുകാരെ സഹിക്കുന്ന എത്ര ജന്മങ്ങളുണ്ട് ഗള്‍ഫു നാടുകളല്‍..!

    @ ഒഴാക്കാന്‍: ഹേ ഒഴാക്കാ, സിന്ദാ നഹീ ചോടൂങ്ഗാ..!
    (ബഡായി വിടാന്‍ കണ്ണൂരാനെന്താ ഒഴാക്കനോ)

    ReplyDelete
  121. ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ടതുപോലെയിരുന്നു. അണ്ണനാളു പുലിയാണല്ലൊ.

    ReplyDelete
  122. വര്‍ഷങ്ങളായി ഹെയറോയിലും ഹെയര്‍ക്ക്രീമും ഉപയോഗിച്ച് വളര്‍ത്തിവലുതാക്കി ഒതുക്കിനിര്‍ത്തിയ എന്‍റെ തലമുടികള്‍ ഓരോന്നായി നിലംപതിക്കുമ്പോള്‍ ഭൂമി പ്രകമ്പനം കൊണ്ടു!...

    ഹഹ എന്താ എഴുത്ത് ...നമിച്ചിരിക്കുന്നു...പിന്നെ ആ കമന്റ് വായിച്ചപ്പോള്‍ എനിക്ക് നിങ്ങളോട് ബഹുമാനം തോന്നുന്നു,നിങ്ങളെനിക്കൊരു അപരിചിതനാണെങ്കിലും

    ReplyDelete
  123. @ അന്ന്യന്‍: വൈകിവരുന്ന വസന്തം എന്നതു പോലെത്തന്നെ!

    @ സജീഷ് കുരുവത്ത്: നന്ദി. വീണ്ടും ഇത് വഴിയൊക്കെ വരണേ ഭായീ.

    @ കുസുമം ചേച്ചീ: കാലം കണ്ണൂരാനെ പലതും പഠിപ്പിച്ചു എന്ന് പറയുന്നതാവും ശരി.

    @ ധനലക്ഷ്മി: "ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്‌ട്ടാന്തമുണ്ട്" (വി:ഖുര്‍ആന്‍)

    @ നൗഷാദ്‌ അകമ്പാടം: ആലങ്കാരികമായി ഉപയോഗിച്ച ചില പ്രയോഗങ്ങള്‍ (ഉദാ: തള്ളയോടൊപ്പം കാര്‍ഷെഡ്‌ല്‍ പോകുമ്പോഴും തീ ആളിക്കത്തുമ്പോഴും ഉണ്ടാകുന്ന തോന്നലുകള്‍) ഒഴിവാക്കിയാല്‍ ഈ പോസ്റ്റിലുള്ളത് മുഴുവന്‍ സത്യമാണ്. അവിടെനിന്നും മുങ്ങിയതിന് ശേഷമാണ് താറാവിന്‍റെ മര്‍മ്മസ്ഥാനം പള്ളയുടെ ഭാഗത്താണെന്ന് മനസ്സിലായത്‌. ആത്മാര്തമായിട്ടാണ് ഞാന്‍ ജോലി ചെയ്തത്. എന്‍റെ ഓരോ അബദ്ധങ്ങളും അതിന്റെ ഭാഗമാണെന്ന് അവര്‍ മനസ്സിലാക്കി. ലത്തീഫിനെക്കാളും കൂടുതല്‍ തന്നു എന്നെ അവിടെ നിലനിര്‍ത്താന്‍ അവര്‍ ശ്രമിച്ചത് അതുകൊണ്ടാണല്ലോ.

    @ സീപീ: അനിലേട്ടാ നന്ദി.

    @ റാംജി: തീയും പുകയും കരിയും പുരണ്ട ജന്മങ്ങള്‍! ഹ്ഹ്ഹ്ഹ.

    @ അനീസ: നന്ദി. സിഗരെട്ട് വലി ആരോഗ്യത്തിനു ഹാനികരമാണ്. പക്ഷെ, ഈ ബ്ലോഗില്‍ ഐശ്വര്യമാണ്. (ഹ..ഹ...ഹാ..)

    ReplyDelete
  124. @ വിജിത:
    നന്ദി.

    @ കാര്‍ന്നൊര്‌:
    നന്ദി. നവരസം പഠിപ്പിച്ചു തന്നതിന് പ്രത്യേകം നന്ദി.

    @ സബീന്‍:
    കമന്റിനു നന്ദി. കണ്ണൂരാനെ കാണാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ മതിയല്ലോ ഭായീ. (യഥാ യഥാഹി...)

    @ എന്‍റെ ലോകം:
    അതെ വിനുവേട്ടാ. നമുക്ക് ചുറ്റുമുള്ള അനേകം സങ്കടങ്ങളുടെ കനലുകള്‍ നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്.

    @ abdul: thanks a lot.

    @ ബിലാതിപ്പട്ടണം:
    മുരളിയേട്ടാ മജീഷ്യാ, വല്ല മാന്ത്രികവും ചെയ്തു ഇത്തരം തള്ളമാരുടെ പള്ള കീറാന്‍ വഴിയുണ്ടോ!

    @ സാബു എം എച്ച്:
    നന്ദി കവേ നന്ദി.

    @ ഫൈസു മദീന:
    നന്ദി.

    @ ആദ്രിതന്‍:
    "തലശേരിയൂരാന്‍"! കിടിലന്‍ പേര് തന്നെ. പേടിച്ചു പോയി കേട്ടോ.

    @ എച്ച്മുക്കുട്ടി:
    കമന്റിനു നന്ദി. കണ്ണേ മടങ്ങുക!

    @ ശ്രീക്കുട്ടന്‍:
    ഈ സംഭവം നടന്നിട്ട് 9 വര്‍ഷമാകുന്നു. അന്ന് പയ്യനായതിനാല്‍ പോസ്റ്റില്‍ 'വടക്കുനോക്കി' യന്ത്രം ഇല്ല.

    ReplyDelete
  125. കണ്ണൂരാനെ, രാജന്‍ വെങ്ങരയെ വേങ്ങരയാക്കല്ലെ!. വേങ്ങര മലപ്പുറം ജില്ലയിലാണ്.

    ReplyDelete
  126. തള്ളക്ക് കൊടുത്ത പേര് ഏതായാലും കലക്കി "കുശ്മാണ്ടി തള്ള" എന്തായാലും നല്ലൊരു അനുഭവമായിരുന്നു അല്ലേ?

    ReplyDelete
  127. ഒരുപാട് വായിച്ച കണ്ണൂരാന്റെ ബ്ലോഗ്ഗില്‍ കമ്മന്റിടാന്‍ ഒരു ബ്ലോഗ്‌ തുടങ്ങേണ്ടി വന്നു .
    വന്നു ആശീര്‍വദിക്കുമല്ലോ.

    ReplyDelete
  128. ഇവിടെയെത്താന്‍ ഒരുപാട് വൈകിയല്ലോ കണ്ണൂരാനെ, പറയാനുള്ളതെല്ലാം എല്ലാവരും പറയുകേം ചെയ്തു! :(

    സ്നേഹവും കരുണയും തന്നെയാണ് കാതല്‍, ഇനിയും ഈ എഴുത്ത് അനസ്വുതം തുടരട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  129. This comment has been removed by the author.

    ReplyDelete
  130. ഇവിടെ ഗമന്റുകളുടെ തൃശൂര്‍പൂരവെടിക്കെട്ടാണല്ലൊ...ഞമ്മള്‍ കഷ്ടപ്പെട്ട് അഞ്ചുപത്ത് മിനിട്ട് കട്ടെടുത്തെഴുതുന്നത് ആരും തിരിഞ്ഞുനോക്കുന്നുമില്ല, അവിടെയൊരൊറ്റ ഗമന്റുമില്ല...

    ReplyDelete
  131. നല്ല പോസ്റ്റ്..കൂടുതല്‍ പ്രതീക്ഷിക്കുന്നു..

    ReplyDelete
  132. 'സ്വര്‍ഗ-നരക'ങ്ങളുടെ ഒരു മണലാരണ്യമാണ് അറബിവീട്!

    ReplyDelete
  133. @ കുട്ടിക്കാ:
    അയ്യോ കുട്ടിക്കാ, തെറ്റിപ്പോയി! വേങ്ങര/എടായിപ്പാലം വഴി പാണക്കാട്ടേക്ക് ഒന്നുരണ്ടു തവണ വന്നിട്ടും വെങ്ങരയും വേങ്ങരയും എഴുതുമ്പോള്‍ മാറിപ്പോയതില്‍ ക്ഷമാപണം. സൂചനയില്‍ പ്രത്യേകം നന്ദി.

    ReplyDelete
  134. അല്‍പ്പം കാത്തിരുന്നെങ്കിലും ഒരു സൂപ്പര്‍ പോസ്റ്റ് തന്നെ വന്നല്ലോ...നന്നായി...

    ReplyDelete
  135. കൂഷ്മാണ്ടിതള്ളയോ?? അതെന്താ കണ്ണൂരാനെ??? കൂശ്മാണ്ടം മീന്‍സ്‌ കുമ്പളം... അപോ കൂഷ്മാണ്ടി???? അറബി മീഡിയത്തില്‍ പഠിച്ചതിനാല്‍ മലയാളം വല്യ പിടിയില്ല...

    ReplyDelete
  136. ബഡുക്കൂസെ.
    കലകലക്കന്‍ എഴുത്ത്.
    ഇതൊക്കെ നടന്നതു തന്നെയാണോ,
    ഉണ്ടായതാണെങ്കില്‍ നേരായിരിക്കും..

    ഏതായാലും ചിരിച്ച് ചിരിച്ച്
    അണ്ണാക്ക് പൊട്ടി.
    ഹംക്കേ
    അന്നെ ഞാന്‍ കൊല്ലും.!

    ReplyDelete
  137. മനോഹരം കണ്ണൂരാനേ...!! ഒരുപാട് ചിരിപ്പിക്കുകയും...ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യിക്കുന്ന ഒരു പോസ്റ്റ്. ഭാവുകങ്ങള്‍....

    ആ അന്യ ചേച്ചിക്ക് ചുരുണ്ടതെല്ലാം (curly things) ഒന്ന് നിവര്‍ത്തിക്കൊടുക്കാമായിരുന്നില്ലേ. മലയാള ഭാഷ ചുരുണ്ടതോ....ഹും !!!!അഹങ്കാരി!!!

    ReplyDelete
  138. " ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..

    ഭാവുകങ്ങള്‍.

    ReplyDelete
  139. ആദ്യം ഒരു നീറ്റല്‍..പിന്നെ ചിരി.

    ReplyDelete
  140. പ്രിയ കണ്ണൂരാന്‍...
    പതിവ് പോലെ, വരാന്‍ അല്പം വൈകി..
    മനസ്സിനെ ഒരുപാട് പിടിച്ചുലച്ച ഒരു പോസ്റ്റ്..
    നര്‍മ്മത്തിന്റെ അകമ്പടിയോടെയുള്ള എന്നാലതിലും അപ്പുറം നിറഞ്ഞ നില്‍ക്കുന്ന ഒരുപാട് സീരിയസ് ചിന്തകള്‍ തരുന്ന ഒരു പോസ്റ്റ്..
    ഇത്തരം കഥകള്‍ എനിക്ക് വളരെ ഇഷ്ടമാണ്..
    അഭിനന്ദനങ്ങള്‍..
    ഹൃദയം നിറഞ്ഞ നവവത്സര ആശംസകള്‍..

    ReplyDelete
  141. This comment has been removed by the author.

    ReplyDelete
  142. എവിടെ ഹ്ര്‌ദയം നിറഞ്ഞിരിക്കുന്നുവോ, അവിടെ വാക്കുകൾ കുറഞ്ഞിരിക്കും എന്ന് എവിടെയോ വായിച്ചതോർക്കുന്നു.അതുപോലെത്തന്നെയാണ് കണ്ണൂരാന്റെ ഈ പോസ്റ്റ് വായിച്ചപ്പോഴത്തെ സ്ഥിതിയും.

    ആഹ്ലാദകർമായ വായനനൽകിയതിനൊപ്പം മനസ്സിനെ ഇരുത്തിച്ചിന്തിപ്പിച്ച അനുഭാ‍വിഷ്ക്കാരം. ഹാസ്യത്തിന്റെ മേമ്പൊട് ചേർത്തു എഴുതിയിരിക്കുന്നുവെങ്കിലും ചുണ്ടിൽ അങ്കുരിക്കാനൊരുങ്ങുന്ന പുഞ്ചിരിയെ തടഞ്ഞുകൊണ്ട് ഗൌരവതരമായ ചിന്തയുണർത്തുന്ന ജീവിതസത്യങ്ങൾ...

    ഉമ്മ എന്ന ഉൽക്ര്‌ഷ്‌ടതയെ നിർവ്വചിച്ചെഴുതിയ വരികൾ ഉള്ളിൽ തറച്ചു എന്നുമാത്രം പറയട്ടെ.

    ReplyDelete
  143. ആള്‍ക്കാരെ ചിരിപ്പിച്ചു കൊല്ലാന്‍ ഓരോ പോസ്റ്റുമായി ഇറങ്ങികോളും,കണ്ണൂരാന്‍...

    ഉഗ്രനായി.

    ReplyDelete
  144. ഡിയര്‍ കണ്ണൂരാന്‍,
    താങ്കളുടെ പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്..പ്രവാസിയുടെ അനുഭവം അല്പം ഉള്ളതിനാല്‍ ശരിക്കും ആസ്വദിച്ചു... പക്ഷെ ഉമ്മ യെപ്പറ്റി പറഞ്ഞപ്പോള്‍ മനസ് ശരിയ്ക്കും വേദനിച്ചു... താങ്കളുടെ എഴുത്ത് വളരെ ഗംഭീരമായി ...ഒരായിരം നന്ദി..!!!

    ReplyDelete
  145. അനുഭവത്തിന്റെ തീക്ഷ്ണത വ്യക്തം .
    www.shiro-mani.blogspot.com

    ReplyDelete
  146. നല്ല അനുഭവം..

    അഭിനന്ദനങ്ങള്‍..

    www.chemmaran.blogspot.com

    ReplyDelete
  147. എന്തെങ്കിലും പുതുവര്‍ഷ വിവരം കാണുമെന്നു കരുതി ഇന്നു വെറുതെ ഈ വഴി വന്നു, വന്ന സ്തിതിക്കു ഈ പോസ്റ്റ് ഒന്നുകൂടി വായിച്ചു.

    ഒപ്പം കമന്റുകളും വായിചു

    ജീവരക്തം കൊണ്ട് എഴുതുന്നു. വായിക്കുന്നവര്‍ ജീവനോളം കണ്ണൂരാനെ സ്നേഹിക്കുന്നു എന്ന കണ്ണൂരാന്റെ വാക്കുകള്‍ എത്രതോളം വസ്തുനിഷ്ടമാണെന്ന് ഹ്ര്ദ്യമായ കമന്റ്ള്‍ വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ബോദ്യമായി.

    പുതുവര്‍ഷാശംസകള്‍ ഒരിക്കല്‍ കൂടി നേര്‍ന്നു കൊണ്ട്

    സ്വന്തം വഴിപോക്കന്‍

    ReplyDelete
  148. "നിന്നോളൂ. പക്ഷെ ഉപാധികളുണ്ട്. തലയില്‍ കുറ്റിമുടി മതി. വീട്ടിലെ ജോലിക്കാരികളോട്ട് മിണ്ടിപ്പോകരുത്. കേട്ടല്ലോ.."


    മിണ്ടാത്ത ഒരാള്‍ !!!!! ..അതേ അതേ...കമന്റുകള്‍ ഡബിള്‍ സെഞ്ച്വറി അടിക്കട്ടെ

    ReplyDelete
  149. താമസിച്ചാണെങ്കിലും ഞാനും വരിക്കാരനായി!

    ലേബല്‍ നര്‍മ്മം... തമാശകള്‍ രസിച്ചെങ്കിലും നേരിയ നൊമ്പരം എവിടെയോ ഉടക്കിപ്പോയി...
    ഇത്ര സത്യാ സന്ധമായി എഴുതാന്‍ കഴിയുന്നത് കണ്ണൂരാന്റെ മനസ്സില്‍ നന്മയുള്ളത് കൊണ്ടാണ്...

    ഹൃദയം നിറഞ്ഞ പുതുവര്‍ഷ ആശംസകള്‍

    ReplyDelete
  150. ആദ്യമായാണ് കണ്ണുരാനെ വായിക്കുന്നത് .....
    രസകരമായിരിക്കുന്നു എഴുത്ത് ....അമ്മയെ കുറിച്ച് എഴുതിയ വരികള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു ..
    നിരവധി ലത്തീഫുമാര്‍ നമ്മുടെ മുന്നിലുടെ ദിനവും ചീറി പാഞ്ഞു പോകുന്നു .....

    ReplyDelete
  151. അറബി ലോകത്തെ അറിയാക്കഥകള്‍ എത്ര..അറിഞ്ഞവയെക്കള്‍ അറിയാത്തവ ആണെന്ന് തോന്നുന്നു കൂടുതല്‍..

    നല്ല പോസ്റ്റ്‌..
    ഇതിലെ ആദ്യമാണ് കേട്ടോ..
    അഭിനന്ദനനങ്ങള്‍..
    വീണ്ടും വരാം

    ReplyDelete
  152. :D
    വളരെ നന്നായിട്ടുണ്ട്,
    ആദ്യമായിട്ടാണിവിടെ..മറ്റുപോസ്റ്റുകളും കൂടി വായിക്കട്ടെ..

    ReplyDelete
  153. കണ്ണൂരാനേ...ഇടക്ക് ഒന്നു നോക്കിയതാ..

    നമ്മളറിയാതെ ഇവിടെ വല്ലതും നടക്കുന്നുവോ
    ആരെങ്കിലും കണ്ണൂരാന്റെ മേക്കട്ട് കേറുന്നുവോ എന്നൊക്കെ
    നോക്കാന്‍ ഈ ഞാന്‍ തന്നെ വേണമല്ലോ..!(കി കി)

    അടുത്ത പോസ്റ്റ്ന്റെ പണി തുടങ്ങിക്കോളൂ..
    ഡബിള്‍ സെഞ്ചുറി ഒക്കെ ഒരു ഭാഗത്ത് അങ്ങനെ ആയിക്കോളും!

    പിന്നെ കണ്ണൂരാന്‍ നമ്മുടെ "മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ "
    വരുന്നു എന്ന് ഒരു ത്രെഡ് കണ്ടല്ലോ..
    സന്തോഷം..
    ഒന്നു വേഗായിക്കോട്ടേ കെട്ടോ...!

    ReplyDelete
  154. വളരെ നന്നായിട്ടുണ്ട് കണ്ണൂരാന്‍ .... ഒരു പോസ്റ്റില്‍ മാതാവിനെ പറ്റിയും , പ്രവാസികളുടെ കഷ്ട്ട പാടിനെയും , ഒരു സുഹൃത്തിന്റെ കടമയും എല്ലാം നന്നായി വര്‍ണ്ണിച്ചിരിക്കുന്നു . വളരെ നന്നയിട്ടുണ്ട് ... അറബ് നാട്ടിലെ ജോലിയുടെ ഇടയില്‍ ബോര്‍ അടിക്കുന്ന സമയങ്ങളില്‍ ആന്നു ഇതുപോലുള്ള ബ്ലോഗുകളില്‍ കയറി നടക്കുനതു ... ഇതുപോലുള്ള നല്ല പോസ്റ്റുകള്‍ ഇനിയും ഉണ്ടാകട്ടെ

    ReplyDelete
  155. ഈ കഥയെപ്പറ്റി അഭിപ്രായം കുറിക്കാന്‍ വാക്കുകള്‍ പോരാതെ വന്നേക്കാം. അതിനു തുനിയുകയാണെങ്കില്‍, ഉചിതമായ വാക്കുകള്‍ കണ്ടെത്താന്‍ വിഷമിച്ചെന്നും വരും.
    അതുകൊണ്ട്‌, കണ്ണൂരാന്റെ പരിഗണനയ്ക്കു വേണ്ടി സൗമ്യതയോടെ ഒരപേക്ഷ മാത്രം: നൈസര്‍ഗ്ഗികമായി ലഭിച്ച ആ പേനയില്‍ നിന്നും അനുസ്യൂതം ഒഴുകട്ടെ, ജീവിതഗന്ധിയായ അരുവികള്‍... ഇനിയും ഇനിയും അനുവാചകര്‍ ആസ്വദിച്ച്‌ ഉന്മത്തരാവട്ടെ!

    {K@nnooran‍, I salute you!

    ReplyDelete
  156. A belated salute for you, dear boy

    ReplyDelete
  157. ബീഡിയുണ്ടോ കണ്ണൂരാനേ ഒരു തീപ്പെട്ടിയെടുക്കാന്‍... ഒന്ന് പുകക്കാന്‍ തോന്നുന്നു. എന്റെ ഉപ്പയും ഒരു ഡ്രൈവറാണ്. ഫോണ്‍ വന്ന് ഉപ്പ ഓടുന്നത് കാണുംബോള്‍ ഉമ്മ കളിയാക്കി പാടും ' വിളിയാളം കേള്‍ക്കുന്നേരം പോകണ്ടേ... '

    ReplyDelete
  158. അത് ശരി കുറച്ചു കാലം ഈ പണിയും എടുതിട്ടുണ്ടാല്ലേ.
    പതിവ് പോലെ തന്നെ, നര്‍മത്തില്‍ പൊതിഞ്ഞ നല്ല ഒരു പോസ്റ്റ്‌.
    ഒരുപാട് വൈകി ഇവിടെ എത്താന്‍. ക്ഷമിക്കുക.
    നിന്റെ പോസ്റ്റുകള്‍ എല്ലാം ഉടന്‍ തന്നെ വായിക്കാറുണ്ട്. കമന്റ് ഇപ്പോഴാണ് ഇടുന്നതെന്ന് മാത്രം.
    എന്തൊക്കെ ആണെങ്കിലും അവരുടെ സ്നേഹത്തിനു മുമ്പില്‍ നിന്നും, കള്ളനെ പോലെ ഇറങ്ങി വരേണ്ടിയിരുന്നില്ല എന്ന് തോന്നി.
    പിന്നെ ഗള്‍ഫ്‌ അനുഭവങ്ങളില്‍ കുറച്ചു ദിവസം ഇങ്ങിനെ ആയതു നന്നായി. വീട്ടു വേലക്കാരുടെയും, ഡ്രൈവര്‍മാരുടെയും യഥാര്‍ത്ഥ അവസ്ഥ മറ്റുള്ളവരെ അറിയിക്കാന്‍ കൂടി പറ്റിയല്ലോ.
    ഗള്‍ഫ് എന്നാല്‍ സുഖിക്കാന്‍ മാത്രം ആണെന്ന് കരുതുന്നവര്‍ക്ക് നല്ല ഒരു അറിവ് കൂടി ആവട്ടെ ഈ എഴുത്ത്.

    ReplyDelete
  159. ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!

    ഇടയ്ക്കു ഇടയ്ക്കു ഓരോ നൊമ്പരം ഉണ്ടായി എങ്കിലും കഥ അടിപൊളി, തകര്‍ത്ത് കളഞ്ഞു............

    ReplyDelete
  160. ഞാന്‍ ആദ്യമായിട്ടാണ് കണ്ണൂരാന്റെ കല്ലിവല്ലിയില്‍ കയറി നോക്കുന്നത് .കയറിയപ്പോള്‍ തന്നെ കേള്‍ക്കുന്നത് "മിന്‍ ഹാദാ ഹയവാന്‍..?" കണ്ണൂരാനെ കാണുമ്പോള്‍ തന്നെ ഇങ്ങനെ ആണങ്കില്‍ കുറച്ചു അങ്ങോട്ട്‌ എത്തിയാല്‍ എന്താവുമെന്ന് കരുതി ഞാനൊന്നു നെട്ടി .പക്ഷെ ഉമ്മയുടെ കാര്യം എത്തിയപ്പോള്‍ എനിക്ക് മനസ്സിലായി തുടങ്ങി .ഇവന്‍ കൊള്ളാമല്ലോ എന്ന് .അവസാനത്തില്‍ എത്തിയപ്പോള്‍ തീരുമാനിച്ചു കല്ലിവല്ലിയെ കല്ലിവല്ലിയായി കണ്ടാല്‍ പോരാ പിന്തുടരണമെന്ന് .ഞാനും പിന്നാലെ വരുന്നു .
    ഇത് പോലുള്ള ഒരുപാട് ലത്തീഫ്ക്കമാരെ നമ്മുടെ ഇടയില്‍ ജീവിക്കുന്നു .
    "ഞാന്‍ പോകുന്നത് സുഖിക്കാനല്ല ഭായീ. ഉമ്മാനെ ഓപറേഷന് വേണ്ടി അഡ്മിറ്റാക്കാനാണ്‌". അത് വായിക്കുമ്പോള്‍ തന്നെ ലതീഫ്ക്കമാരുടെ ഒരു അവസ്ത്ഥ മനസ്സിലാക്കാന്‍ പറ്റും .
    നന്നായിട്ടുണ്ട് ...,കണ്ണുരാന്റെ കല്ലിവല്ലിയില്‍ ഇത് മാത്രമേ വായിച്ചുള്ളൂ.ഇനി മറ്റുള്ളതും വായിക്കാന്‍ ശ്രമിക്കാം .ആശസകളോടെ ....മറ്റൊരു കണ്ണൂര്‍ക്കാരന്‍

    ReplyDelete
  161. സ്നേഹിതരെ, നന്ദി. നിങ്ങളില്ലാതെ കണ്ണൂരാന്‍ നഹീ നഹീ..!

    ReplyDelete
  162. കണ്ണൂരാന്‍, ഞാന്‍ ഇന്നൊരു പോസ്ടിട്ടപ്പോള്‍ താങ്കളുടെ പോസ്റ്റിനെ കുറിച്ചൊരു പരാമര്‍ശം കണ്ടു. അങ്ങിനെ വന്നു നോകിയതാണ്. നന്നായിട്ടുണ്ട്.. വളരെ വളരെ നന്നായിട്ടുണ്ട്.. സമയ ലഭ്യതയനുസരിച്ച് നമ്മുടെ കൊച്ചു ബ്ലോഗിലും സന്ദര്‍ശനം നടത്തണേ..

    http://kadalasupookkal.blogspot.com/

    ReplyDelete
  163. chiripichu..pinne chinthipichu................nalloru note...........kannooran..thanks for this virunnu..:)

    ReplyDelete
  164. This comment has been removed by the author.

    ReplyDelete
  165. "ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം.."!!!
    വരികള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു ..

    ReplyDelete
  166. 'വേണ്ടാ. ഒന്നും ചെയ്യണ്ടാ. ഇത് കണ്ണൂരല്ല. ഇവിടുത്തെ ജയിലില്‍ വല്യുമ്മാന്‍റെ പുതപ്പ് പോലെ പഴകി ദ്രവിച്ച കുബ്ബൂസാണ് ഭക്ഷണം. തല്‍ക്കാലം താനൊന്നടങ്ങൂ.....'ഹ ഹ ഒരു ഉഗ്രന്‍ പോസ്റ്റ്‌ ഗംഭീരമായി...

    ReplyDelete
  167. സാധാരണ പോലെ നര്‍മം തന്നെ ആണ് ഇതിന്റെ വിഷയം എങ്കിലും അമ്മയെ കുറിച്ച് എഴുതിയ ആ നാലു വരികള്‍ മതി, അതനെനിക്കിഷ്ടപെടത്

    ReplyDelete
  168. ഉഗ്രനായി....ഒരുപാട് ഓര്‍ത്തോര്‍ത്തു ചിരിച്ചു...മാതാവിനെ വര്ണിച്ച ഭാഗം കിടിലന്‍ സാഹിത്യം തന്നെ.

    """ ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!"""

    ReplyDelete
  169. വളരെ നന്നായി..”മാതാവും” ആ “സ്നേഹവും“ നമുക്കു പകരം വെക്കാനില്ലാത്തതു തന്നെയാണു..ആദ്യമായി ആണു ഈ വഴി വന്നതും വായിച്ചതും...ഇത്രയും കാലം കാണാതെ പോയതിൽ വിഷമം തോന്നുന്നു..എല്ലാം വായിച്ചു തീർക്കട്ടെ..ഇനിയും എഴുതാൻ ആശംസകൾ..

    ReplyDelete
  170. ഒരു നിമിഷം! ഇടനെഞ്ചിലെവിടെയോ ഒരു കൊള്ളിയാന്‍ മിന്നി.

    ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍.

    ഇത്ര നല്ല എഴുത്തുകൾ പകരം വെയ്ക്കാൻ ഒരു വാക്ക് എന്റെ കയ്യിലില്ല...

    ReplyDelete
  171. njan leevinu pokumbol vilikkatta..

    ReplyDelete
  172. ഹൊന്റെ,കണ്ണൂരാനേ..ചിരിച്ചിട്ടും,കരഞ്ഞിട്ടും കണ്ണും നിറഞ്ഞു..സന്തോഷം കൊണ്ട് മനസ്സും നിറഞ്ഞു...

    ReplyDelete
  173. അങ്ങനെ കണ്ണൂരാനും ഗദ്ദാമ ആയി

    ReplyDelete
  174. ഒരു നിമിഷം! ഇടനെഞ്ചിലെവിടെയോ ഒരു കൊള്ളിയാന്‍ മിന്നി.

    ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!എനിക്ക് ഒരു പാട് ഇഷ്ടമായി ഈ വരികള്‍ ....അനുഭവങ്ങളെ നര്‍മത്തിലാക്കി അക്ഷരങ്ങളെ കൊണ്ട് ചിരിപ്പിക്കുന്ന രാജകുമാരാ ഒരായിരം ആശംസകള്‍

    ReplyDelete
  175. ഈ അറബിച്ചി കനിഞ്ഞില്ലെങ്കില്‍ അഹമദാജിയുടെ കുടുംബം പട്ടിണിയിലാകുമെന്ന്! ഇയാളെ കൊന്നിട്ട് മതി ഇനിയത്തെ ജീവിതം.

    എനിക്ക് മനസ്സിലായി. ഈ കിളവിത്തള്ള സുന്ദരനും സുമുഖനുമായ എന്നെ പീഡിപ്പിക്കാനുള്ള പുറപ്പാടിലാണ്!

    യോ.. ചിരി നിറുത്താന്‍ വയ്യേ.. :)

    ReplyDelete
  176. അമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്.

    ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!


    Ummaye kurichulla ee vakkukal oru rakshayumilla ketta bhai.. Kidu.. kidu ennu paranjal kikkidu..

    ReplyDelete
  177. 'വേണ്ടാ. ഒന്നും ചെയ്യണ്ടാ. ഇത് കണ്ണൂരല്ല. ഇവിടുത്തെ ജയിലില്‍ വല്യുമ്മാന്‍റെ പുതപ്പ് പോലെ പഴകി ദ്രവിച്ച കുബ്ബൂസാണ് ഭക്ഷണം.

    ReplyDelete
  178. dear മുഴുവന്‍ പോസ്റ്റും ഞാന്‍ വായിച്ചാരുന്നു എന്നാലും ഇപ്പോഴാണ്‌ ഒരു പ്രൊഫൈല്‍ ഒക്കെ ആയി കമന്റ്‌ ഇടാന്‍ തോന്നിയത് ...ഞാന്‍ ഇപ്പോള്‍ എന്റെ അഞ്ചാമത്തെ അറബി വാക്കും പഠിച്ചു ...1 ഇക്കാമ 2 കഫീല്‍ 3 സല 4 മോയ 5 ഫയവാന്‍ ....കൊള്ളാം .....

    ReplyDelete
  179. ഞാൻ ഇതു രണ്ടു കൊല്ലം മുമ്പ് വായിച്ചു അഭിപ്രായം പറഞ്ഞതാ ..
    ആ അഭിപ്രായം ഇപ്പോൾ കാണാനില്ല
    കണ്ണൂരാൻ അഭിപ്രായം പറയണം

    ReplyDelete
  180. കണ്ണൂരാനെ...കലക്കി കേട്ടോ ....ഇത്രയും നാള്‍ നിങ്ങളെ പരിജയപ്പെടാന്‍ കഴിഞ്ഞില്ലല്ലോ...എന്ന സങ്കടമെയുള്ളൂ..കഥ കൊള്ളാം ..നന്നായിട്ടുണ്ട് ഒരു സങ്കടമേയുള്ളൂ ഇത്രയും അഹങ്കാരിയായ ആ കിളവി തള്ളക്കിട്ട് പോകുന്നതിനു മുന്പ് എന്തെങ്കിലും ഒരു പണി കൊടുക്കാതെ പോയതില്‍ കണ്ണൂര്‍കാരന്‍ എന്ന നിലയില്‍ എനിക്ക് സങ്കടമുണ്ട് കേട്ടോ ......

    ReplyDelete
  181. ഇവന്‍ മാന്യനോ! കണ്ടിട്ടൊരു കള്ളലക്ഷണമുണ്ട്. ഇവനെ നിര്‍ത്തിയിട്ടു തല്‍ക്കാലം നീ നാട്ടിപ്പോകണ്ടാ. വേറെ ആളെ കൊണ്ട് വാ.."

    ആ കള്ള ലക്ഷണം ഉള്ളോണ്ടാണോ ഇങ്ങടെ ഒറിജിനൽ പടം ഇവിടെങ്ങും ഇടാത്തെ.. ;)

    ചുമ്മാ.. കലക്കൻ പോസ്റ്റ്. കഷ്ടപ്പാടുകൾ പറയുമ്പോളും ആ ലത്തീഫ്ക്കാ പാവം എന്നും ഇത് അനുഭവിക്കുന്നല്ലോന്നാ ഓർത്തെ.. ചിരിപ്പിച്ചു. ചിന്തിപ്പിച്ചു.

    ReplyDelete

ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
(കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)